• HOME
  • »
  • NEWS
  • »
  • india
  • »
  • Mann ki Baat @100 | 'നിരവധി തവണ വികാരാധീനനായി; വീണ്ടും റെക്കോർഡ് ചെയ്യേണ്ടിവന്നു'; മൻ കി ബാത്തിനെക്കുറിച്ച് നൂറാം എപ്പിസോഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

Mann ki Baat @100 | 'നിരവധി തവണ വികാരാധീനനായി; വീണ്ടും റെക്കോർഡ് ചെയ്യേണ്ടിവന്നു'; മൻ കി ബാത്തിനെക്കുറിച്ച് നൂറാം എപ്പിസോഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

'2014 ഒക്ടോബർ 3 ന് വിജയ ദശമി ദിനത്തിലാണ് മൻ കി ബാത്ത് ആരംഭിച്ചത്. തിന്മയ്‌ക്കെതിരെയുള്ള പൗരന്മാരുടെ വിജയത്തിന്റെ അതുല്യമായ അവസരമായി മൻ കി ബാത്ത് മാറിയിരിക്കുന്നു'

  • Share this:

    പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്ന പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്ത് നൂറാം എപ്പിസോഡ് പ്രക്ഷേപണം ചെയ്തു. നിരവധി തവണ വികാരാധീനനായി വീണ്ടും റെക്കോർഡ് ചെയ്യേണ്ടിവന്നിട്ടുണ്ടെന്ന് മൻ കി ബാത്തിനെക്കുറിച്ച് നൂറാം എപ്പിസോഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

    2014 ഒക്ടോബർ 3 ന് വിജയ ദശമി ദിനത്തിലാണ് മൻ കി ബാത്ത് ആരംഭിച്ചത്. തിന്മയ്‌ക്കെതിരെയുള്ള പൗരന്മാരുടെ വിജയത്തിന്റെ അതുല്യമായ അവസരമായി മൻ കി ബാത്ത് മാറിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

    “മൻ കി ബാത്തിന്റെ ഓരോ എപ്പിസോഡും സവിശേഷമാണ്. അത് പോസിറ്റിവിറ്റി, ജനങ്ങളുടെ പങ്കാളിത്തം എന്നിവയിലൂടെ മുന്നോട്ടുപോയി. ‘ബേട്ടി ബച്ചാവോ ബേഠി പഠാവോ’, ‘ഖാദി’, ‘സ്വച്ഛ് ഭാരത്’, ‘അമൃത് സരോവർ’ എന്നിങ്ങനെ മൻ കി ബാത്ത് മുന്നോട്ടുവെച്ച വിഷയങ്ങളൊക്കെ ജനങ്ങൾ ഏറ്റെടുത്തു,” പ്രധാനമന്ത്രി പറഞ്ഞു.

    “ഇന്ന് മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡാണ്. ലക്ഷക്കണക്കിന് സന്ദേശങ്ങളുള്ള ആയിരക്കണക്കിന് കത്തുകൾ നിങ്ങളിൽ നിന്ന് എനിക്ക് ലഭിച്ചു, കഴിയുന്നത്ര കത്തുകൾ വായിക്കാനും അവ കാണാനും മനസ്സിലാക്കാനും ഞാൻ ശ്രമിച്ചു, ”പ്രധാനമന്ത്രി മോദി പറഞ്ഞു.

    നിങ്ങളുടെ കത്തുകൾ വായിക്കുമ്പോൾ പലപ്പോഴും ഞാൻ വികാരാധീനനായി, വികാരങ്ങളിൽ അകപ്പെട്ടു, മൻ കി ബാത്തിന്റെ’ 100-ാം എപ്പിസോഡിന് നിങ്ങൾ എന്നെ അഭിനന്ദിച്ചു, എന്നാൽ ഞാൻ ആത്മാർത്ഥമായി പറയുന്നു, യഥാർഥത്തിൽ അഭിനന്ദനം അർഹിക്കുന്ന ‘മൻ കി ബാത്തിന്റെ’ ശ്രോതാക്കളാണ്, നമ്മുടെ രാജ്യത്തെ ജനങ്ങളാണ്’- മോദി പറഞ്ഞു.

    “2014 ഒക്ടോബർ 3 ന്, അത് വിജയ ദശമിയുടെ ഉത്സവമായിരുന്നു, നമ്മൾ എല്ലാവരും ചേർന്ന് വിജയ ദശമി ദിനത്തിൽ ‘മൻ കി ബാത്ത്’ യാത്ര ആരംഭിച്ചു. വിജയ ദശമി, അതായത്, തിന്മയുടെ മേൽ നന്മയുടെ വിജയത്തിന്റെ ഉത്സവമായ ‘മൻ കി ബാത്ത്’ ഭാരതീയരുടെ പോസിറ്റീവിറ്റിയുടെയും നന്മയുടെയും അതുല്യമായ ഉത്സവമായി മാറിയിരിക്കുന്നു. എല്ലാ മാസവും വരുന്ന, നാമെല്ലാവരും കാത്തിരിക്കുന്ന ഒരു ഉത്സവമാണ് മൻ കി ബാത്ത്,” പ്രധാനമന്ത്രി പറഞ്ഞു.

    ഞാൻ നിങ്ങളിൽ നിന്ന് അൽപ്പം പോലും അകലെയാണെന്ന് എനിക്ക് തോന്നുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം മൻ കി ബാത്ത് ഒരു പരിപാടിയല്ല, ഇത് വിശ്വാസവും ആരാധനയും വ്രതവും പോലെ വിശുദ്ധമായ കാര്യമാണ്. ആളുകൾ ദൈവത്തെ ആരാധിക്കാൻ പോകുമ്പോൾ, പ്രസാദം കൊണ്ടുവരുന്നു. ദൈവത്തിന് അർപ്പിക്കുന്ന പ്രസാദം പോലെയാണ് മൻ കി ബാത്ത്: പ്രധാനമന്ത്രി മോദി പറഞ്ഞു.

    Also Read- ‘മൻ കി ബാത്ത് ഒട്ടെറെ വിശിഷ്ട വ്യക്തിത്വങ്ങളെ നമുക്ക് പരിചയപ്പെടുത്തി’: നടൻ മോഹൻലാൽ

    ‘ബേട്ടി ബച്ചാവോ, ബേഠി പഠാവോ’ എന്ന കാമ്പയിൻ ഹരിയാനയിൽ നിന്നുതന്നെയാണ് ഞാൻ ആരംഭിച്ചത്. ‘സെൽഫി വിത്ത് ഡോട്ടർ’ കാമ്പയിൻ എന്നെ വളരെയധികം സ്വാധീനിച്ചു, എന്റെ എപ്പിസോഡിൽ ഞാൻ അത് പരാമർശിച്ചു. താമസിയാതെ ഈ ‘സെൽഫി വിത്ത് ഡോട്ടർ’ ആഗോള കാമ്പയിനായി. ഈ കാമ്പെയ്‌നിന്റെ ലക്ഷ്യം ഒരാളുടെ ജീവിതത്തിൽ പെൺമക്കളുടെ പ്രാധാന്യം ആളുകളെ മനസ്സിലാക്കുക എന്നതായിരുന്നു. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ കാമ്പെയ്‌ൻ ഹരിയാനയിൽ ലിംഗാനുപാതം മെച്ചപ്പെടുത്തി’- മോദി പറഞ്ഞു.

    ‘രാജ്യത്ത് ടൂറിസം മേഖല അതിവേഗം വളരുകയാണ്. നമ്മുടെ പ്രകൃതി വിഭവങ്ങളോ, നദികളോ, മലകളോ, കുളങ്ങളോ, നമ്മുടെ തീർത്ഥാടന കേന്ദ്രങ്ങളോ ആകട്ടെ, അവ വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. ഇത് ടൂറിസം വ്യവസായത്തെ വളരെയധികം സഹായിക്കും, ”മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.

    Published by:Anuraj GR
    First published: