ഇന്റർഫേസ് /വാർത്ത /India / Death threat | പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ലക്ഷ്യമിടുന്നു; എന്‍ഐഎയ്ക്ക് ഇ-മെയില്‍ സന്ദേശം

Death threat | പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ലക്ഷ്യമിടുന്നു; എന്‍ഐഎയ്ക്ക് ഇ-മെയില്‍ സന്ദേശം

പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി

എത്രയും വേഗം മോദിയെ കൊല്ലണം. ഇതിനായി 20 സ്ലീപ്പര്‍ സെല്ലുകളെ ഏര്‍പ്പെടുത്തിയെന്ന് ഇ-മെയിലില്‍ പറയുന്നു.

  • Share this:

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ലക്ഷ്യമിടുന്നതായി ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക്(NIA) ഇ-മെയില്‍ സന്ദേശം. എന്‍ഐഎയുടെ മുംബൈ ബ്രാഞ്ചിലാണ് ഇ-മെയില്‍ സന്ദേശം ലഭിച്ചത്. എത്രയും വേഗം മോദിയെ കൊല്ലണം. ഇതിനായി 20 സ്ലീപ്പര്‍ സെല്ലുകളെ ഏര്‍പ്പെടുത്തിയെന്ന് ഇ-മെയിലില്‍ പറയുന്നു.

ആരെയും ജീവിക്കാന്‍ അനുവദിക്കില്ലെന്നും ഇരുപത് കിലോഗ്രാം ആര്‍ഡിക്‌സ് പക്കലുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. 'ഞാന്‍ ചില ഭീകരരെ ഇതിനായി കണ്ടു. അവരാണ് ആര്‍ഡിഎക്‌സ് ഉപയോഗിക്കാനായി സഹായിക്കുന്നത്. ബോംബുകളും നേരത്തെ തന്നെ കിട്ടി. ഇതില്‍ ഞാന്‍ സന്തോഷിക്കുന്നു. എനിക്ക് എപ്പോള്‍ വേണമെങ്കിലും സ്‌ഫോടനം നടത്താം. തടയാന്‍ പറ്റുമെങ്കില്‍ തടയൂ. എല്ലാം പ്ലാന്‍ ചെയ്ത് കഴിഞ്ഞു' ഇ-മെയിലില്‍ പറയുന്നു.

Also Read-Fire Force | പോപ്പുലര്‍ ഫ്രണ്ടിന് അഗ്നിരക്ഷാസേന പരിശീലനം നല്‍കിയത് ഗുരുതര വീഴ്ച; ഫയര്‍ഫോഴ്സ് മേധാവി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

SDPI, Popular Front സംഘടനകളെ നിരോധിക്കണമെന്ന് കോൺഗ്രസ്; കർണാടക മുഖ്യമന്ത്രിക്ക് നിവേദനം നൽകി

ബെംഗളൂരു: എസ്ഡിപിഐ (SDPI), പോപ്പുലർ ഫ്രണ്ട് (Popular Front) സംഘടനകളെ നിരോധിക്കണമെന്ന് കോൺഗ്രസ് കർണാടക (Karnataka Congress) ഘടകം. ഇക്കാര്യം ആവശ്യപ്പെട്ട് കോൺഗ്രസിലെ മുസ്ലിം എം എൽ എമാരും എം എൽ സി മാരും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് (Basavaraj Bommai) നിവേദനം നൽകി.

ഹിജാബ് (Hijab), ഹലാൽ (Halal)പ്രതിഷേധങ്ങൾക്ക് പിന്നിൽ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് സംഘടനകളെന്നും എം എൽ എമാരുടെ നിവേദനത്തിൽ ആരോപിക്കുന്നു. അതിനാൽ ഈ രണ്ട് സംഘടനകളെയും നിരോധിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.

Also Read-PM Narendra Modi | 'അക്രമങ്ങള്‍ അവസാനിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്'; റഷ്യന്‍ വിദേശകാര്യയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

സംസ്ഥാനത്ത് ഹിജാബിന്റെ പേരിലുള്ള സംഘർഷങ്ങൾക്ക് പിന്നിൽ എസ്ഡിപിഐ പിന്തുണക്കുന്ന ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയാണെന്ന് നേരത്തെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് ആരോപിച്ചിരുന്നു.

First published:

Tags: NIA