ഭുവനേശ്വർ: ഒഡീഷ ആരോഗ്യമന്ത്രി നാബാ ദാസിന് വെടിയേറ്റു. ജാർസുഗുഡ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോർട്ട്. ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം.
പുതിയ പാർട്ടി ഓഫീസിന്റെ ഉദ്ഘാടനത്തിനായി കാറിൽ നിന്നിറങ്ങി നടക്കവെ പൊലീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹത്തിന് നേരെ വെടിയുതിർത്തത്. എ എസ് ഐ ഗോപാൽ ചന്ദ്ര ദാസ് ആണ് വെടിയുതിര്‍ത്തത്. നെഞ്ചിൽ രണ്ട് വെടിയുണ്ടകൾ തറച്ചുവെന്നാണ് റിപ്പോർട്ട്.
നവീൻ പട്നായിക് മന്ത്രിസഭയിലെ പ്രമുഖനാണ് നാബാദാസ്. ഭ്രജരാജ്നഗറിലെ ബിജെഡിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു വെടിയേറ്റത്.
2024ൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ പ്രമുഖ ബിജെഡി നേതാവായ നബാ ദാസിനെതിരായ ആക്രമണം ആശങ്കാജനകമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പിനിടെ വലിയ അക്രമത്തിന് സാക്ഷ്യം വഹിച്ച ചരിത്രമാണ് ഒഡീഷയ്ക്കുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.