ന്യൂഡൽഹി: ഇന്ത്യൻ സൈന്യം വധിച്ച പാക് സൈനികരുടെ മൃതദേഹം വീണ്ടെടുക്കാൻ പാക് സൈനികർക്ക് ഒടുവിൽ സമാധാനത്തിന്റെ വെള്ളക്കൊടി പാറിക്കേണ്ടി വന്നു.
പാക് അധിനിവേശ കശ്മീരിലെ ഹാജിപുര്‍ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം വീണ്ടെടുക്കാൻ പാക് സൈന്യം ആദ്യം വെടിവെപ്പ് നടത്തിയെങ്കിലും ആളപായം കൂടിയതോടെയാണ് സമാധാനത്തിന്റെ പാത സ്വീകരിച്ചത്.
അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ച് പാക് സൈന്യം കഴിഞ്ഞദിവസങ്ങളില്‍ തുടര്‍ച്ചയായ വെടിവെപ്പ് നടത്തിയിരുന്നു. ഇതിനെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ കഴിഞ്ഞ വെള്ളിയാഴ്ച അര്‍ധരാത്രി ഒരു പാക് സൈനികന് കൊല്ലപ്പെട്ടു.
തുടര്‍ന്ന് മൃതദേഹം വീണ്ടെടുക്കാന്‍ പാകിസ്ഥാൻ വീണ്ടും വെടിയുതിര്‍ത്തെങ്കിലും ഇന്ത്യ ശക്തമായി പ്രതിരോധിച്ചു. ഈ വെടിവെപ്പിലും ഒരു പാക് സൈനികന് കൊല്ലപ്പെട്ടു.
ഇതോടെയാണ് പാക് സൈനികര്‍ വെടിവെപ്പ് അവസാനിപ്പിച്ച് വെള്ളക്കൊടി വീശിക്കാണിച്ച് മൃതദേഹങ്ങൾ വീണ്ടെടുത്തത്. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടി അവസാനിപ്പിക്കുകയും പാക് സൈനികര്‍ മൃതദേഹങ്ങള്‍ കൊണ്ടുപോവുകയും ചെയ്തു.
ഗുലാം റസൂൽ, റസൂൽ എന്നീ പാക് സൈനികരാണ് കൊല്ലപ്പെട്ടത്. 11,12 തീയതികളിലാണ് വെടിവെപ്പ് നടന്നതും സൈനികർ കൊല്ലപ്പെട്ടതും. 13നാണ് സൈന്യത്തിന് വെള്ളക്കൊടി വീശിക്കാണിക്കേണ്ടി വന്നത്.
#WATCH Hajipur Sector: Indian Army killed two Pakistani soldiers in retaliation to unprovoked ceasefire violation by Pakistan. Pakistani soldiers retrieved the bodies of their killed personnel after showing white flag. (10.9.19/11.9.19) pic.twitter.com/1AOnGalNkO
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.