ന്യൂഡൽഹി: പാകിസ്താന്റെ നാല് എഫ്16 പോര്‍വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപമെത്തിയതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് നാല് എഫ്16 വിമാനങ്ങള്‍ പഞ്ചാബിലെ ഖേംകരണ്‍ മേഖലയ്ക്ക് സമീപമെത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.ഇന്ത്യൻ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാനാണ് പാക് യുദ്ധ വിമാനങ്ങൾ എത്തിയതെന്നാണ് റിപ്പോർട്ട്.
നിരീക്ഷണ ഡ്രോണുകളടക്കം ഘടിപ്പിച്ച പാക് വിമാനങ്ങളാണ് അതിർത്തിക്ക് സമീപമെത്തിയത്. പാക് വിമാനങ്ങളെ തുരത്താനായി ഇന്ത്യന്‍ വ്യോമസേന സുഖോയ് 30 എംകെഐ വിമാനങ്ങളും മിറാഷ്2000 വിമാനങ്ങളും രംഗത്തിറക്കിയതോടെ പാക് വിമാനങ്ങള്‍ പിന്‍വാങ്ങുകയായിരുന്നു. ഫെബ്രുവരി 26ലെ ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാക് വിമാനങ്ങള്‍ അതിര്‍ത്തിയില്‍ നിരന്തരം പ്രകോപനം സൃഷ്ടിച്ചിരുന്നു. പാക് വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ പാക് സൈന്യത്തിന്റെ പിടിയിലായത്.
Sources: At 3 AM today, Indian radars detected a large sized UAV & package of 4 Pakistani F-16s flying close to Indian border in Khemkaran sector in Punjab. India scrambled Su-30MKIs & Mirage jets in response after which the Pakistani jets retreated further into their territory. pic.twitter.com/ZKTbw8zPZo
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.