അംബാല: ഫ്രാന്‍സില്‍ നിന്ന് പുറപ്പെട്ട റഫേല്‍ യുദ്ധ വിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യന്‍ മണ്ണിലിറങ്ങി. അഞ്ച് വിമാനങ്ങളാണ് ആദ്യ ബാച്ചിലുള്ളത്. പാകിസ്താന് അതിര്‍ത്തിയില്‍ നിന്ന് 220 കിലോമീറ്റര്‍ മാത്രം അകലയയുള്ള ഹരിയാനയിലെ അംബാലയിൽ ഇറങ്ങിയ വിമാനങ്ങള്‍ക്ക് പാരമ്പര്യ രീതിയിലുള്ള വാട്ടര്‍ സല്യൂട്ട് നല്കി. ഫ്രാന്‍സില്‍ നിന്ന് 7000ത്തിലധികം കിലോമീറ്റര്‍ യാത്ര ചെയ്താണ് വിമാനങ്ങള്‍ ഇന്ത്യയിലെത്തിയത്. റാഫേൽ യുദ്ധവിമാനങ്ങളെ ഇന്ത്യന്‍ വ്യോമസേനയുടെ പിന്നീട് ഔദ്യോഗികമായി ചേർക്കും.
റഫാല്‍ യുദ്ധവിമാനങ്ങളെ ഇന്ത്യന്‍ മണ്ണിലേക്ക് സ്വാഗതം ചെയ്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. വ്യോമസേനയുടെ പ്രഹരശേഷിക്ക് റഫാല്‍ ഊര്‍ജ്ജമേകും. ഇന്ത്യന്‍ സൈനിക ചരിത്രത്തിന്റെ പുതുയുഗപ്പിറവിയെന്നും രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
അതിര്‍ത്തി ലക്ഷ്യം വയ്ക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് അഞ്ചു റഫാല്‍ വിമാനങ്ങളുടെ വരവെന്നും ചൈനയ്ക്കുള്ള മുന്നറിയിപ്പായി രാജ്നാഥ് സിംഗ് പറഞ്ഞു. എത്രയും വേഗം വിമാനങ്ങള്‍ നല്കിയ ഫ്രഞ്ച് സര്‍ക്കാരിന് നന്ദി പറയുന്നതായും രാജ്നാഥ് സിംഗ് ട്വിറ്ററില്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി റാഫേൽ യുദ്ധവിമാനങ്ങളെ സ്വാഗതം ചെയ്തു ട്വീറ്റുചെയ്തു.
അംബാല വ്യോമത്താവളത്തിൽ എയർ ചീഫ് മാർഷൽ ആർകെഎസ് ബാദുരിയ വിമാനങ്ങള്‍ ഏറ്റുവാങ്ങി. അംബാല പൊലീസ് ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചതായി ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ് അറിയിച്ചു.
ഫ്രാന്‍സില്‍ നിന്ന് പുറപ്പെട്ട് യുഎഇയിലെ ഫ്രഞ്ച് വ്യോമത്താവളത്തില്‍ ഇറങ്ങിയ ശേഷമാണ് വിമാനങ്ങള്‍ ഇന്ത്യയിലെത്തിയത്. അതിനിടയില്‍ ഇസ്രായേല്‍, ഗ്രീസ് എന്നീ രാജ്യങ്ങള്‍ക്കു മുകളില്‍ വച്ച് ഫ്രഞ്ച് എയര്‍ഫോഴ്സ് ടാങ്കര്‍ വിമാനങ്ങളില്‍ ഇന്ധനം നിറച്ചു.
മൂന്ന് സിംഗിൾ സീറ്റർ, രണ്ട് ഡബിൾ സീറ്റർ എയർക്രാഫ്റ്റുകളാണ് ആദ്യ ബാച്ചിലുള്ളതെന്നാണ് വ്യോമസേനാവൃത്തങ്ങൾ പറയുന്നത്.
17 ഗോള്‍ഡന്‍ ആരോ സ്ക്വാഡ്രനിലെ കമാന്റിങ് ഓഫിസര്‍മാരായ ക്യാപ്റ്റന്‍ ഹര്‍കിരാത് സിങ്, വിങ് കമാന്റര്‍ എംകെ സിങ്, ആര് കതാരിയ, സുദ്ധു, അരുണ്‍ എന്നിവരാണ് വിമാനം പറത്തിയത്. ഇവര്‍ ഇന്നു തന്നെ വ്യോമയാന മേധാവിയെ കാണും.
TRENDING:സമൂഹമാധ്യമങ്ങളിൽ തരംഗമായ പാട്ടുകാരി; രേണുകയുടെ പാട്ട് പങ്കുവച്ച് രാഹുല്‍ ഗാന്ധി[NEWS]യുഎസില്‍ മലയാളി നഴ്സിന്റെ കൊലപാതകം; യുവതിക്ക് കുത്തേറ്റത് 17 തവണ; നിലത്തു വീണ് പിടഞ്ഞയാളുടെ ദേഹത്ത് കാറോടിച്ച് കയറ്റി[NEWS]കരോലിയും റൂബിയും ഉമ്മുക്കുൽസു എന്ന പുള്ളിമാനും; വാളയാർ മാൻപാർക്കിലെ കഥ[NEWS]
2016 സെപ്റ്റംബര്‍ 23നാണ് ഫ്രാന്‍സുമായി 59000 കോടിയുടെ റഫേല്‍ ജെറ്റ് കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്.
റഫേല്‍ ജെറ്റ് രാജ്യത്തെത്തുന്ന സാഹചര്യത്തില്‍ അംബാലയ്ക്കും അതിനുചുറ്റുമുളള നാല് ഗ്രാമങ്ങളിലും 144 പ്രഖ്യാപിച്ചിരുന്നു. വീടുകൾക്കു മുകളില്‍ കൂട്ടം കൂടുന്നതും ചിത്രം പകര്‍ത്തുന്നതും നിരോധിച്ചിരുന്നു. വ്യോമത്താവളത്തിന് മൂന്നു കിലോ മീറ്റർ ചുറ്റളവിൽ സ്വകാര്യ ഡ്രോണുകൾ പറത്തുന്നതിനും ജില്ലാ ഭരണകൂടം നിരോധനം ഏർപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.