ന്യൂഡൽഹി: യു.പിയില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത പരാജയം പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ ഭാവിയിലും കരിനിഴല്‍ വീഴ്ത്തും.. കിഴക്കന്‍ യു.പിയുടെ പ്രചാരണച്ചുമതലയുണ്ടായിരുന്ന പ്രിയങ്കാ ഗാന്ധിക്ക് കോണ്‍ഗ്രസ് കൂടുതല്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നത് തടയാനായില്ല. പ്രിയങ്ക ഗാന്ധിക്ക് ചുമതലയുണ്ടായിരുന്ന 26 മണ്ഡലങ്ങളിൽ സോണിയ ഗാന്ധി മത്സരിച്ച റായ്ബറേലിയിൽ മാത്രമാണ് കോൺഗ്രസിന് ജയിക്കാനായത്.
അണികളുയര്‍ത്തിയ ഇന്ദിരാവിളികളുടെ ഇടയിലൂടെ, പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തില്‍ ഉദയം ചെയ്തപ്പോള്‍ കോണ്‍ഗ്രസിന് അതു പകര്‍ന്ന പ്രതീക്ഷ ചെറുതല്ല. മുത്തശി ഇന്ദിരാഗാന്ധിയുമായുള്ള രൂപസാദൃശ്യം അണികളുടെ വാക്കുകളിലും മാധ്യമങ്ങളിലും നിറഞ്ഞു. തീര്‍ത്തും ദുഷ്കരമായ ദൗത്യമാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ കന്നിക്കാരിയായ സഹോദരിയെ ഏല്പിച്ചത്. കോണ്‍ഗ്രസിന്റെ അടിത്തറയിളകിയ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കുക. കൂട്ടിന് ജ്യോതിരാദിത്യസിന്ധ്യ എന്ന യുവനേതാവും. കിഴക്കന്‍ യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ഉത്തര്‍പ്രദേശിലേക്കുള്ള ആദ്യവരവ് തന്നെ പരമാവധി വലിയ ശക്തിപ്രകടനമാക്കാന്‍ കോണ്‍ഗ്രസിനായി.
യു.ഡി.എഫ് അട്ടിമറി വിജയം നേടിയ ആലത്തൂരിൽ സി.പി.എമ്മിന് വോട്ടുചോർച്ചയുംയു.പിയില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും എന്നുവരെ പ്രചാരണമുണ്ടായി. തെരഞ്ഞെടുപ്പില്‍ രണ്ടിടത്തും ജയിച്ചാല്‍ രാഹുല്‍ വയനാട് നിലനിര്‍ത്തി അമേത്തി പ്രിയങ്കയ്ക്ക് കൈമാറുമെന്നു പോലും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ എല്ലാ പ്രചാരണങ്ങളും പ്രതീക്ഷകളും തകിടം മറിക്കുന്നതായി തെരഞ്ഞെടുപ്പ് ഫലം.
അമേത്തി, റായ്ബറേലി, വരാണസി, സഹരൻപുർ, ബിൻജോർ, ഗാസിയാബാദ്, ഫത്തേപുർ സിക്രി, കാൺപുർ, ഝാൻസി, മിർസാപുർ, മഹാരജ് ഗഞ്ച്, ഫത്തേപുർ എന്നിവിടങ്ങളിലായി 33 പൊതുയോഗങ്ങളിൽ പ്രിയങ്ക ഗാന്ധി പങ്കെടുത്തിരുന്നു. എന്നാൽ പ്രിയങ്കയുടെ സാന്നിധ്യം വോട്ടായി മാറിയില്ല. വര്‍ഷങ്ങളായി നെഹ്റു കുടുംബം കുത്തകയാക്കിയ അമേത്തിയില്‍ സഹോദരന് ദയനീയമായി തോല്‍ക്കുന്നതിനാണ് പ്രിയങ്ക സാക്ഷ്യം വഹിച്ചത്. റായ്ബറേലി നിലനിര്‍ത്താന്‍ സോണിയാ ഗാന്ധിക്ക് കഴിഞ്ഞതു മാത്രമാണ് ഏക ആശ്വാസം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.