ശബരിമല പുനഃപരിശോധനാ ഹർജികൾ ഒൻപതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ വ്യക്തമാക്കി. അഞ്ചംഗ ബെഞ്ച് ഉന്നയിച്ച ഏഴു ചോദ്യങ്ങൾ മാത്രമേ പരിഗണിക്കൂ. കോടതിക്ക് മുന്നിലുള്ള ചോദ്യങ്ങൾ ആവശ്യമെങ്കിൽ പുനഃക്രമീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ശബരിമല കേസുമായി ബന്ധപ്പെട്ട് ഭരണഘടനാ ബെഞ്ചിൽ ഇന്ന് നടന്ന കാര്യങ്ങൾ ചുവടെ...
- ശബരിമല പുനഃപരിശോധനാ ഹർജികൾ പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ്
- അഞ്ചംഗ ബെഞ്ച് ഉന്നയിച്ച ഏഴു ചോദ്യങ്ങൾ മാത്രമേ പരിഗണിക്കൂ
- കോടതിക്ക് മുന്നിലുള്ള ചോദ്യങ്ങൾ ആവശ്യമെങ്കിൽ പുനക്രമീകരിക്കും
- മുസ്‌ലിം, പാഴ്‌സി, ജൈന മതാചാരങ്ങളുടെ സാധുത പരിശോധിക്കും
- വിവിധ മതാചാര കേസുകൾ ഒന്നിച്ചു ഭരണഘടനാ ബെഞ്ചിൽ ലിസ്റ്റ് ചെയ്യണം
- എന്നാൽ ഈ കേസുകളുടെ വ്യക്തിപരമായ വശങ്ങൾ ഭരണഘടനാ ബെഞ്ച് കേൾക്കില്ല
- മൂന്നാഴ്ചക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും
- വിശദമായ വാദത്തിനു മുൻപ് അഭിഭാഷകർ യോഗം ചേരണം
- ജനുവരി 17 ന് അഭിഭാഷകരുടെ യോഗം നടക്കും
- സുപ്രീംകോടതി സെക്രട്ടറി ജനറലും യോഗത്തിൽ പങ്കെടുക്കും
- ഓരോ അഭിഭാഷകനും ഏതു കാര്യങ്ങൾ ഉന്നയിക്കണമെന്ന് യോഗം തീരുമാനിക്കണമെന്ന് ചീഫ് ജസ്റ്റിസ്
- പുതിയ എന്തെങ്കിലും കൂട്ടിച്ചേർക്കണോയെന്ന് അഭിഭാഷക യോഗം നിർദേശിക്കണം
- ഓരോ അഭിഭാഷകനും വാദിക്കേണ്ട സമയവും നിശ്ചയിക്കണം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.