ന്യൂഡൽഹി: വസ്ത്രത്തിനു മുകളില്‍ക്കൂടി മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പോക്സോ പ്രകാരം ലൈംഗിക അതിക്രമമല്ലെന്ന ബോംബെ ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ സുപ്രീം കോടതിയിൽ വാദം പൂർത്തിയായി. കേസ് വിധി പറയാന്‍ മാറ്റി. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് കേസില്‍ വാദം നടന്നത്.
ബോംബെ ഹൈക്കോടതിയുടെ വിധിക്കെതിരെ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും ദേശീയ വനിതാ കമ്മിഷനുമാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. അപകടകരമായ കീഴ് വഴക്കം സൃഷ്ടിക്കുന്നതാണ് ഹൈക്കോടതി വിധിയെന്ന് കെ കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. വേണുഗോപാലിന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് മഹാരാഷ്ട്രാ സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്.
തൊലിപ്പുറത്തല്ലാത്ത അതിക്രമങ്ങൾ ലൈംഗിക പീഡനത്തിൽപ്പെടുത്തി പോക്സോ രജിസ്റ്റര്‍ ചെയ്യാനാവില്ലെന്നാണ് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. പോക്സോ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ തൊലിയും തൊലിയുമായി ബന്ധം ഉണ്ടാകണമെന്നായിരുന്നു ബോംബെ ഹൈക്കോടതി ഉത്തരവിൽ പറഞ്ഞത്. പ്രായപൂര്‍ത്തിയാവാത്ത ഒരു പെണ്‍കുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസില്‍ പ്രതിക്കെതിരായ പോക്സോ കുറ്റം റദ്ദാക്കിയാണ് ബോംബെ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതി ഉത്തരവ് നേരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.
ചില്ലി ചിക്കൻ വാങ്ങാൻ കാശ് നൽകി പിഞ്ചു കുഞ്ഞിനെ തട്ടിയെടുത്തു; ദമ്പതികൾ തട്ടിക്കൊണ്ടുപോയത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെകോയമ്പത്തൂർ: അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ അജ്ഞാത ദമ്പതികൾ തട്ടിക്കൊണ്ടുപോയതായി പരാതി. സെപ്റ്റംബർ 29 ന് പൊള്ളാച്ചിക്കടുത്ത് ആനൈമലയിലാണ് നാടോടി സ്ത്രീയുടെ അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. നാടോടി സ്ത്രീയുടെ മക്കൾക്ക് ഭക്ഷണം വാങ്ങാൻ പണം നൽകിയശേഷം ദമ്പതികൾ അഞ്ചു മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. മൈസൂരു സ്വദേശികളായ മണികണ്ഠന്റെയും സംഗീതയുടെയും ഇളയ കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. ഉപയോഗിച്ച വസ്ത്രങ്ങൾ ശേഖരിക്കുന്ന ജോലിയാണ് മണികണ്ഠനും സംഗീതയും ചെയ്തിരുന്നത്. മണികണ്ഠൻ ജോലിക്ക് പോയ സമയത്താണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
Also Read-
പാലായിൽ പുരപ്പുറത്ത് 'ബിവറേജ്'; ഡ്രൈഡേ വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യം പിടികൂടിമൂന്ന് മക്കളുമായി ആനൈമലയിലെത്തിയ മണികണ്ഠന് - സംഗീത ദമ്പതികൾ റോഡിന് വശത്തുള്ള പുറമ്പോക്ക് സ്ഥലത്ത് ചെറിയ ഷെഡ് സ്ഥാപിച്ചാണ് താമസിച്ചിരുന്നത്. സെപ്റ്റംബർ 29 -ന് മണികണ്ഠൻ ജോലിക്ക് പോയതിന് ശേഷം, അജ്ഞാതരായ ദമ്പതികൾ സംഗീതയും കുട്ടികളും കഴിഞ്ഞിരുന്ന ഷെഡിൽ എത്തി. അവിടെ വെച്ച് കുട്ടികൾക്ക് ചില്ലി ചിക്കൻ വാങ്ങാൻ, ആ സ്ത്രീ സംഗീതയ്ക്ക് കുറച്ച് പണം നൽകി. ഇളയ കുട്ടികളെ നോക്കാൻ മൂന്നു വയസുള്ള മകളോട് ആവശ്യപ്പെട്ട ശേഷം സംഗീത ഭക്ഷണം വാങ്ങാനായി പോയി.
ഈ സമയം അഞ്ചുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ദമ്പതികൾ തട്ടിയെടുക്കുകയും ബൈക്കിൽ കയറി രക്ഷപെടുകയുമായിരുന്നു. മൂത്ത കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സംഗീത, ബൈക്കിന് പിന്നാലെ ഓടിയെങ്കിലും, ദമ്പതികൾ കുട്ടിയുമായി കടന്നുകളയുകയായിരുന്നു. കുട്ടിയെ തട്ടിയെടുത്ത് ദമ്പതികൾ പോകുന്ന ദൃശ്യം സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഈ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ നീല ഷർട്ട് ധരിച്ച ഒരാൾ കുഞ്ഞുമായി നടക്കുന്നതും സംഗീത പിന്നിൽ ഓടുന്നതും കാണാം.
സംഭവത്തിൽ അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. ആറു സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പൊള്ളാച്ചി, കോയമ്പത്തൂർ, സേലം എന്നിവിടങ്ങളിലും കേരളത്തിലെ അതിർത്തി ജില്ലകളിലും അന്വേഷണം നടന്നുവരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.