HOME /NEWS /India / മുസ്ലിം ലീഗിനെ നിരോധിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

മുസ്ലിം ലീഗിനെ നിരോധിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

യുപി ശിയാ വഖഫ് ബോർഡിന്റെ മുൻ ചെയർമാൻ വസീം റിസ്വിയാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, ഹിന്ദു ഏകതാദൾ തുടങ്ങിയ പാർട്ടികൾക്കെതിരെ സുപ്രിംകോടതിയിൽ ഹർജി നൽകിയത്

യുപി ശിയാ വഖഫ് ബോർഡിന്റെ മുൻ ചെയർമാൻ വസീം റിസ്വിയാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, ഹിന്ദു ഏകതാദൾ തുടങ്ങിയ പാർട്ടികൾക്കെതിരെ സുപ്രിംകോടതിയിൽ ഹർജി നൽകിയത്

യുപി ശിയാ വഖഫ് ബോർഡിന്റെ മുൻ ചെയർമാൻ വസീം റിസ്വിയാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, ഹിന്ദു ഏകതാദൾ തുടങ്ങിയ പാർട്ടികൾക്കെതിരെ സുപ്രിംകോടതിയിൽ ഹർജി നൽകിയത്

  • Share this:

    ന്യൂഡൽഹി: മുസ്ലിം ലീഗ് ഉൾപ്പെടെ മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ഹർജിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയാണ് ഹർജി തള്ളിയത്. ജസ്റ്റിസ് എം ആർ ഷാ, ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്നുള്ള ഹർജിക്കാരന്‍റെ ആവശ്യം കോടതി പരിഗണിച്ചു.

    യുപി ശിയാ വഖഫ് ബോർഡിന്റെ മുൻ ചെയർമാൻ വസീം റിസ്വിയാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, ഹിന്ദു ഏകതാദൾ തുടങ്ങിയ പാർട്ടികൾക്കെതിരെ സുപ്രിംകോടതിയിൽ ഹർജി നൽകിയത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 29 എ, 123(3), 123 (3എ) വകുപ്പുകൾ കാണിച്ചായിരുന്നു ഹർജി. മതത്തിന്റെ അടിസ്ഥാനത്തിൽ വോട്ട് ചോദിക്കുന്നത് നിരോധിക്കുന്നതാണ് നിയമം. സുപ്രീംകോടതി അഭിഭാഷകൻ ഗൗരവ് ഭാട്ടിയ ആണ് റിസ്വിക്ക് വേണ്ടി ഹാജരായത്.

    Also Read- ഭിന്നശേഷിക്കാരന് സിവിൽ ജഡ്ജ് പരീക്ഷയിൽ സഹായിയെ അനുവദിച്ചു; ചീഫ് ജസ്റ്റിസിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു

    അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മിന് വേണ്ടി മുൻ അറ്റോണി ജനറൽ കെ കെ വേണുഗോപാലാണ് ഹാജരായത്. ഇതേ ആവശ്യത്തിന് സമാന ഹർജി ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് കെ കെ വേണുഗോപാൽ ചൂണ്ടിക്കാട്ടി. ഇതിനാൽ ഹർജി സുപ്രീംകോടതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹർജി പിൻവലിക്കാമെന്നാണ് ഹർജിക്കാരൻ പറയുന്നതെന്ന് ജസ്റ്റിസ് ഷാ മറുപടി നൽകി.

    മതനാമങ്ങളും മതചിഹ്നങ്ങളും ഉപയോഗിക്കുന്ന ബിജെപി അടക്കമുള്ള നിരവധി പാർട്ടികളുടെ പട്ടിക തങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും അവരെയും ഈ കേസിൽ കക്ഷികളാക്കണമെന്നും മതചിഹ്നമായ താമര ഉപയോഗിക്കുന്ന ബിജെപി അതിലൊരു കക്ഷിയാണെന്നും മാർച്ചിൽ ഹര്‍ജി പരിഗണിച്ചപ്പോൾ മുസ്ലിം ലീഗിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ബോധിപ്പിച്ചിരുന്നു.

    ഹർജിയിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമീഷന്‍റെ നിലപാട് ചോദിച്ചിരുന്നു. 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം മതപരമായ പേരുകളിൽ രാഷ്ട്രീയ പാർട്ടികൾ രജിസ്റ്റർ ചെയ്യുന്നതിന് തടസമില്ലെന്നായിരുന്നു കമ്മീഷന്റെ മറുപടി.

    First published:

    Tags: Indian Union Muslim League (IUML), Muslim league, Supreme court