അയോധ്യ കേസിൽ സുപ്രീംകോടതി വിധി ശനിയാഴ്ച
രാവിലെ പത്തരയ്ക്കാണ് വിധിപ്രസ്താവം.

ayodhya-Illustration
- News18
- Last Updated: November 8, 2019, 9:23 PM IST
ന്യൂഡൽഹി: അയോധ്യയിലെ രാമ ജന്മഭൂമി - ബാബ്റി മസ്ജിദ് ഭൂമി തർക്ക കേസിൽ സുപ്രീംകോടതി നാളെ (നവംബർ 9) വിധി പറയും. വിധി പ്രഖ്യാപനത്തോട് അനുബന്ധിച്ച് രാജ്യത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. വിധി പറയുന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച്.
രാവിലെ പത്തരയ്ക്കാണ് വിധിപ്രസ്താവം. അയോധ്യയിൽ അന്തിമവിധി: സമാധാനം പാലിക്കുമെന്ന് സര്‍വ്വകക്ഷി യോഗം
അയോധ്യ വിധി പ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ 4000 പാരാമിലിട്ടറി സേനയെ വിന്യസിച്ചു കഴിഞ്ഞു. സുരക്ഷാ ക്രമീകരണത്തിന്‍റെ ഭാഗമായി രണ്ട് ഹെലി കോപ്റ്ററുകൾ തയ്യാറാക്കി നിർത്താനും നിർദ്ദേശമുണ്ട്. താൽക്കാലികമായി 20 ജയിലുകളും തയ്യാറാക്കി കഴിഞ്ഞു.
രാവിലെ പത്തരയ്ക്കാണ് വിധിപ്രസ്താവം.
അയോധ്യ വിധി പ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ 4000 പാരാമിലിട്ടറി സേനയെ വിന്യസിച്ചു കഴിഞ്ഞു. സുരക്ഷാ ക്രമീകരണത്തിന്‍റെ ഭാഗമായി രണ്ട് ഹെലി കോപ്റ്ററുകൾ തയ്യാറാക്കി നിർത്താനും നിർദ്ദേശമുണ്ട്. താൽക്കാലികമായി 20 ജയിലുകളും തയ്യാറാക്കി കഴിഞ്ഞു.