• HOME
  • »
  • NEWS
  • »
  • india
  • »
  • തെലങ്കാനയിൽ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

തെലങ്കാനയിൽ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

സംഭവത്തിൽ എഫ് ഐ ആർ സമർപ്പിക്കുന്നതിന് പൊലീസ് വീഴ്ച വരുത്തിയെന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു.

News18

News18

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: തെലങ്കാനയിൽ 26 വയസുള്ള വനിതാ വെറ്ററിനറി ഡോക്ടർ കൂട്ടബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. ജോലിയിൽ കൃത്യവിലോപം കാണിച്ചതിനാണ് മൂന്ന് പൊലീസുകാരെയും സസ്പെൻഡ് ചെയ്തതെന്ന് സൈബരാബാദ് പൊലീസ് കമ്മീഷണർ വി സി സജ്ജനാർ പറഞ്ഞു. സംഭവത്തിൽ എഫ് ഐ ആർ സമർപ്പിക്കുന്നതിന് പൊലീസ് വീഴ്ച വരുത്തിയെന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു.

    അതേസമയം, ദേശീയ വനിതാ കമ്മീഷൻ അംഗങ്ങൾ കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളെ ശനിയാഴ്ച സന്ദർശിച്ചു. പ്രഥമ ദൃഷ്ടിയിൽ തന്നെ പൊലീസ് ഉദ്യോഗസ്ഥർ ഈ കേസിൽ വീഴ്ച വരുത്തിയതായി വ്യക്തമാണെന്ന് വനിതാ കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞു. കുടുംബത്തിന്‍റെ പരാതിയോട് സമയബന്ധിതമായി പ്രതികരിക്കാതിരുന്ന പൊലീസുകാർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ അംഗം ശ്യാമള കുന്ദർ പറഞ്ഞു.

    മുത്തശ്ശിയുടെ അറിവോടെ പത്താം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു


     ഷംഷബാദ് പൊലീസ് സ്റ്റേഷനിലെ സബ് - ഇൻസ്പെക്ടർ എം. രവി കുമാർ, പി വേണുഗോപാൽ റെഡ്ഡി, എ സത്യനാരായണ ഗൗഡ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. രാജിവ് ഗാന്ധി ഇന്‍റർനാഷണൽ എയർപോർട്ട് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾമാരാണ് പി വേണുഗോപാൽ റെഡ്ഡി, എ സത്യനാരായണ ഗൗഡ് എന്നിവർ.
    First published: