ന്യൂഡൽഹി: ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത സര്‍വകക്ഷി യോഗം ബഹിഷ്കരിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ആന്ധ്രാ മുൻ മുഖ്യമന്ത്രിയും തെലുങ്കു ദേശം പാർട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവും യോഗത്തിൽ നിന്ന് വിട്ടു നിൽക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും യോഗത്തിൽ പങ്കെടുക്കില്ലെന്ന് രേഖാമൂലം തന്നെ അറിയിച്ചിരുന്നു.
യോഗത്തിൽ നിന്ന് വിട്ടു നിൽക്കാനുള്ള തന്റെ തീരുമാനം വിശദീകരിക്കുന്നതിനായി ചന്ദ്രശേഖർ റാവു കഴിഞ്ഞ ദിവസം പത്രസമ്മേളനം വിളിച്ചിരുന്നു. 'കേന്ദ്രസർക്കാരുമായി ഭരണഘടനാപരമായ ബന്ധം മാത്രമാണുളളതെന്നാണ് അദ്ദേഹം അറിയിച്ചത്. യോഗത്തിൽ പങ്കെടുത്ത് എന്ത് ചെയ്യാനാണ്? കേന്ദ്രവുമായി ചർച്ച നടത്തിയിട്ട് ഒരു കാര്യവുമില്ല.. ഒരു രൂപയുടെ പോലും സഹായം സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്ന് ലഭിക്കില്ല.. മോദിയുടെത് ഫാസിസ്റ്റ് സർക്കാരാണ്.. അതാണ് വസ്തുത' എന്നായിരുന്നു റാവുവിൻറെ വാക്കുകൾ. അതേസമയം ചന്ദ്രശേഖർ റാവുവിന്റെ മകൻ കെ.ടി.രാമറാവു സർവകക്ഷിയോഗത്തിൽ പങ്കെടുത്തേക്കുമെന്നാണ് കരുതപ്പെടുന്നത്. വിദേശത്തേക്ക് പോകുന്നതിനാലാണ് ചന്ദ്രബാബുനായിഡു യോഗത്തില്‍ പങ്കെടുക്കാത്തതെന്നാണ് വിവരം.
ലോക്സഭ - നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് രീതി നടപ്പാക്കാനാണ് രണ്ടാം മോദി സര്‍ക്കാരിന്റെ നീക്കം..ആദ്യ നടപടി എന്ന നിലയിലാണ് പ്രധാനമന്ത്രി പാർലമെന്റിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യക്ഷന്‍മാരുടെ യോഗം വിളിച്ചത്. സംസ്ഥാന സർക്കാരുകൾ താഴെ വീണാൽ നീണ്ടകാലത്തെ രാഷ്ട്രപതി ഭരണത്തിന് വഴിയൊരുക്കും എന്നത് ഉള്‍പ്പെടെയുള്ള എതിര്‍ വാദങ്ങൾ നിരത്തി ഭൂരിപക്ഷം പ്രതിപക്ഷപാർട്ടികളും ഈ നീക്കെത്ത എതിർത്തിരുന്നു. ഗൗരവമേറിയ വിഷയത്തിൽ ധൃതി പിടിച്ച് തീരുമാനം എടുക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് മമതാ ബാനർജി യോഗം ബഹിഷ്കരിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.