സോഷ്യൽമീഡിയയിൽ ജഡ്ജിമാർക്ക് നേരെ വ്യക്തിപരമായി ആക്രമണം നടത്തുന്നതിനെതിരെ കേന്ദ്ര നിയമമന്ത്രി
രവിശങ്കർ പ്രസാദ് രംഗത്തെത്തി. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ആരോപണം ഉന്നയിക്കുന്ന ഈ നെഗറ്റീവ് പ്രവണതയെ നിയമമന്ത്രി നിശിതമായി വിമർശിച്ചു. ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
“പൊതുതാൽപര്യ ഹർജികൾ ഫയൽ ചെയ്യുക, ഏത് തരത്തിലുള്ള വിധിന്യായമാണ് കോടതി നൽകേണ്ടത് എന്ന് സോഷ്യൽ മീഡിയ പ്രചാരണം അഴിച്ചുവിടുക, അന്തിമവിധി ഒരാൾ ആഗ്രഹിച്ചതല്ലെങ്കിൽ ഒരു ദുഷിച്ച പ്രചരണം ആരംഭിക്കുക”, നിയമമന്ത്രി എഴുതി. ചീഫ് ജസ്റ്റിസ് ഇന്ത്യയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് ശ്രമമാണ് കോൺഗ്രസും അവരുടെ അഭിഭാഷകരും നടത്തുന്നത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനെതിരായ ഏറ്റവും വലിയ വീഴ്ചയാണിതെന്ന് മന്ത്രി പറഞ്ഞു.
ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം പുനഃസ്ഥാപിച്ചതിന് പ്രധാനമന്ത്രി മോദി ഉൾപ്പെടെയുള്ള സർക്കാരിലെ മുതിർന്ന ബിജെപി നേതാക്കൾ പൊതു അടിയന്തരാവസ്ഥയിൽ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചതായി മന്ത്രി പറഞ്ഞു. അതിനാൽ, ജുഡീഷ്യറിയ്ക്കെതിരെ വർദ്ധിച്ചുവരുന്ന ആക്രമണം അവരെ സംബന്ധിച്ചിടത്തോളം വളരെയധികം ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
You may also like:Vinod Kovoor | പ്രതിസന്ധി കാലത്ത് മീൻ കച്ചവടവുമായി നടൻ വിനോദ് കോവൂർ [NEWS]റംസിയുടെ മരണം: നടി ലക്ഷ്മി പ്രമോദ് ഒളിവിൽ; വ്യാജ വിവാഹ സർട്ടിഫിക്കറ്റിന് പിന്നിലും സീരിയൽ നടിയെന്ന് പൊലീസ് [NEWS] ബർത്ത്ഡേക്ക് പോകാൻ വാശി പിടിച്ച് സമൂഹമാധ്യമങ്ങളിൽ താരമായി; 4 വയസുകാരി പീലിയെ വീട്ടിലേക്ക് ക്ഷണിച്ച് മമ്മൂക്ക [NEWS]സുപ്രീം കോടതിയുടെയും മറ്റ് കോടതികളുടെയും ഇടനാഴികളിൽ നിന്നു കൂട്ടായ കേസുകളിലൂടെ രാഷ്ട്രീയവും ഭരണവും നിയന്ത്രിക്കാനാണ് ചിലരുടെ ശ്രമം. ജനകീയ ഉത്തരവിലൂടെ ഇന്ത്യയിലെ ജനങ്ങൾ ആവർത്തിച്ച് പരാജയപ്പെട്ടവരുടെ ഈ ശ്രമം അംഗീകരിക്കാനാവില്ല, ”
രവിശങ്കർ പ്രസാദ് എഴുതി. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയലക്ഷ്യക്കുറ്റത്തിന് കുറ്റക്കാരനാണെന്ന് സുപ്രീംകോടതി കണ്ടെത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് രവിശങ്കർ പ്രസാദിന്റെ ആശങ്ക പുറത്തുവന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.