HOME /NEWS /India / അഭിമുഖത്തിനിടെ കുഴഞ്ഞുവീണ ഫോട്ടോഗ്രാഫറുടെ ജീവന്‍ രക്ഷിച്ച് കേന്ദ്രമന്ത്രി ഭഗവത് കരാദ്

അഭിമുഖത്തിനിടെ കുഴഞ്ഞുവീണ ഫോട്ടോഗ്രാഫറുടെ ജീവന്‍ രക്ഷിച്ച് കേന്ദ്രമന്ത്രി ഭഗവത് കരാദ്

കരാദിന്‍റെ അഭിമുഖം കവര്‍ ചെയ്യുന്നതിനിടെയാണ് ഫോട്ടോഗ്രാഫര്‍ പെട്ടെന്ന് കുഴഞ്ഞുവീണത്. ഇതുകണ്ട മന്ത്രി ഉടന്‍ തന്നെ ഫോട്ടോഗ്രാഫറുടെ അടുത്തെത്തി അദ്ദേഹത്തിന്‍റെ പള്‍സ് പരിശോധിച്ചു.

കരാദിന്‍റെ അഭിമുഖം കവര്‍ ചെയ്യുന്നതിനിടെയാണ് ഫോട്ടോഗ്രാഫര്‍ പെട്ടെന്ന് കുഴഞ്ഞുവീണത്. ഇതുകണ്ട മന്ത്രി ഉടന്‍ തന്നെ ഫോട്ടോഗ്രാഫറുടെ അടുത്തെത്തി അദ്ദേഹത്തിന്‍റെ പള്‍സ് പരിശോധിച്ചു.

കരാദിന്‍റെ അഭിമുഖം കവര്‍ ചെയ്യുന്നതിനിടെയാണ് ഫോട്ടോഗ്രാഫര്‍ പെട്ടെന്ന് കുഴഞ്ഞുവീണത്. ഇതുകണ്ട മന്ത്രി ഉടന്‍ തന്നെ ഫോട്ടോഗ്രാഫറുടെ അടുത്തെത്തി അദ്ദേഹത്തിന്‍റെ പള്‍സ് പരിശോധിച്ചു.

  • Share this:

    ഡൽഹിയിലെ താജ് മാൻസിംഗിൽ നടന്ന പരിപാടി റിപ്പോർട്ട് ചെയ്യുന്നതിനിടെ ബോധരഹിതനായ ഫോട്ടോഗ്രാഫറുടെ (Photographer) ജീവന്‍ രക്ഷിച്ച് കേന്ദ്രമന്ത്രി. കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ.ഭഗവത് കിഷൻറാവു കരാദാണ് ( Dr Bhagwat Kishanrao Karad) കുഴഞ്ഞുവീണ ഫോട്ടോഗ്രാഫര്‍ക്ക് പ്രാഥമിക വൈദ്യസഹായം നൽകിയത്.

    കരാദിന്‍റെ അഭിമുഖം കവര്‍ ചെയ്യുന്നതിനിടെയാണ് ഫോട്ടോഗ്രാഫര്‍ പെട്ടെന്ന് കുഴഞ്ഞുവീണത്. ഇതുകണ്ട മന്ത്രി ഉടന്‍ തന്നെ ഫോട്ടോഗ്രാഫറുടെ അടുത്തെത്തി അദ്ദേഹത്തിന്‍റെ പള്‍സ് പരിശോധിച്ചു. പിന്നീട് നാഡിമിടിപ്പ് കൂട്ടാൻ കാല്‍പ്പാദത്തില്‍ തുടരെത്തുടരെ അമര്‍ത്തുകയും ചെയ്തു. 5-7 മിനിറ്റുകള്‍ക്ക് ശേഷം യുവാവിന്‍റെ പള്‍സ് സാധാരണ നിലയിലാവുകയും ഗ്ലൂക്കോസിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍  മധുരപലഹാരങ്ങള്‍ നല്‍കുകയും ചെയ്തു.

    കുറച്ച് സമയത്തിനകം ഫോട്ടോഗ്രാഫറുടെ നില മെച്ചപ്പെടുകയും ചെയ്തു. കരാദിന്‍റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് ഫോട്ടോഗ്രാഫറുടെ ജീവന്‍ രക്ഷിക്കാനായത്. മന്ത്രിയുടെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് നിരവധി പേര്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. സ്വാമി രാംദേവ്, തരുൺ ശർമ്മ, പ്രീതി ഗാന്ധി, യോഗിത ഭയാന തുടങ്ങിയവരുടെ കരാദിനെ അഭിനന്ദിച്ചു.

    ഇത് രണ്ടാം തവണയാണ് ഡോക്ടര്‍ കൂടിയായ കരാദ് ഒരാളുടെ ജീവന്‍ രക്ഷിക്കുന്നത്. കഴിഞ്ഞ നവംബറില്‍ ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്കുള്ള വിമാനയാത്രക്കിടെ ഒരു യാത്രക്കാരന് കരാദ് വൈദ്യസഹായം നല്‍കിയിരുന്നു. ഇൻഡിഗോയുടെ ഡൽഹി- മുംബൈ ഫ്ലൈറ്റിലായിരുന്നു സംഭവം.

    യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സഹയാത്രികന്‍റെ ജീവനാണ് കരാദ് രക്ഷിച്ചത്. രോഗിക്ക് രക്തസമ്മർദ്ദം താഴുകയും ദേഹമാസകലം വിയർക്കുകയുമായിരുന്നു. അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ അയച്ചിട്ട മന്ത്രി രോഗിയുടെ കാലുകൾ ഉയർത്തി വെച്ച്, നെഞ്ച് തിരുമ്മിയ ശേഷം ഗ്ലൂക്കോസ് നൽകി. അര മണിക്കൂറിനുള്ളിൽ രോഗി സാധാരണ നിലയിലാവുകയും ചെയ്തു.

    2021 ജൂലൈയിലാണ് ധനകാര്യ സഹമന്ത്രിയായി അദ്ദേഹം നരേന്ദ്രമോദി മന്ത്രിസഭയില്‍ അംഗമാകുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാഗംമാണ് ഡോ.ഭഗവത് കിഷൻറാവു കരാദ്.

    പ്രസംഗത്തിനിടെ വെള്ളം ചോദിച്ച ഉദ്യോഗസ്ഥയ്ക്ക് അരികിലേക്ക് വെള്ളകുപ്പിയുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍

    മുംബൈയിലെ നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് (National Securities Depository Limited) രജതജൂബിലി ആഘോഷമാണ് വേദി. മൈക്കില്‍ എന്‍.എസ്.ഡി.എല്‍ മാനേജിങ് ഡയറക്ടര്‍ പദ്മജ ചുന്തുരു (Padmaja Chunduru) സംസാരിക്കുന്നു. ഇടയ്ക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ട് തോന്നിയ പദ്മജ അടുത്ത് നിന്ന ആളിനോട് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട ശേഷം പ്രസംഗം നിര്‍ത്തിയതില്‍ ക്ഷമ ചോദിച്ച് വീണ്ടും സംസാരിച്ച് തുടങ്ങി.. ഒട്ടും പ്രതീക്ഷിക്കാതെ വേദിയിലെ ഇരിപ്പിടത്തില്‍ നിന്ന് ഒരാള്‍ എഴുന്നേറ്റ് വന്ന് വെള്ളംക്കുപ്പിയും ഗ്ലാസും നീട്ടുന്നു.. വെള്ളം നല്‍കിയതാകട്ടെ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ (Nirmala Sitharaman).

    വെള്ളവുമായെത്തിയ വിഐപിയെ കണ്ട് അമ്പരന്ന പദ്മജ ചുന്തുരുവിന് കുപ്പി തുറന്ന് നല്‍കിയ ശേഷമാണ് നിര്‍മല സീതാരാമന്‍ ഇരിപ്പിടത്തിലേക്ക് മടങ്ങിയത്. ഇതിനെല്ലാം സാക്ഷ്യം വഹിച്ച് സദസില്‍ ഇരുന്നവര്‍ മന്ത്രിയുടെ പ്രവൃത്തിയെ കൈയ്യടിച്ച് അഭിനന്ദിച്ചു

    വീഡിയോ വൈറലായതിന് പിന്നാലെ ധനകാര്യ മന്ത്രിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് പ്രമുഖരടക്കം നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അടക്കമുള്ളവര്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

    First published:

    Tags: Union Minister