ജസ്റ്റിസുമാരായ ആർ.എഫ് നരിമാൻ, നവീൻ സിൻഹ, ഇന്ദിര ബാനർജി എന്നിവരടങ്ങിയ ബെഞ്ച് ഒരു മാസത്തെ കൂടി സാവകാശം അനുവദിക്കുകയായിരുന്നു. ഇതു സംബന്ധിച്ച ഉത്തരവ് സുപ്രീം കോടതി ഓഗസ്റ്റ് 19 ന് പുറപ്പെടുവിച്ചിരുന്നു.
ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ സെപ്റ്റംബര്‍ 30 ന് പ്രത്യേക കോടതി വിധി പറയും. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവർ ഉൾപ്പെടെ 32 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. മസ്ജിദ് പൊളിച്ച് 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ പ്രത്യേക കോടതി വിധി പ്രസ്താവിക്കാന്‍ പോകുന്നത്. കേസിൽ സെപ്റ്റംബർ 30 നകം വിധി പുറപ്പെടുവിക്കണമെന്ന് സുപ്രീം കോടതി പ്രത്യേക കോടതിക്ക് നിർദ്ദേശം നൽകിയിരുന്നു.
പ്രതി സ്ഥാനത്തുള്ള എൽ.കെ അദ്വാനി, മുരളീമനോഹർ ജോഷി, ഉമാ ഭാരതി, കല്യാൺ സിംഗ് എന്നിവരോട് പ്രത്യേക കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ജസ്റ്റിസുമാരായ ആർ.എഫ് നരിമാൻ, നവീൻ സിൻഹ, ഇന്ദിര ബാനർജി എന്നിവരടങ്ങിയ ബെഞ്ച് ഒരു മാസത്തെ കൂടി സാവകാശം അനുവദിക്കുകയായിരുന്നു. ഇതു സംബന്ധിച്ച ഉത്തരവ് സുപ്രീം കോടതി ഓഗസ്റ്റ് 19 ന് പുറപ്പെടുവിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.