ഇന്റർഫേസ് /വാർത്ത /India / എന്തിനാണ് രാഹുല്‍ ഗാന്ധിയെ സൂറത്ത് കോടതി രണ്ട് വര്‍ഷത്തെ തടവുശിക്ഷക്കു വിധിച്ചത്? എന്തായിരുന്നു ആ 'മോദി' പരാമർശം?

എന്തിനാണ് രാഹുല്‍ ഗാന്ധിയെ സൂറത്ത് കോടതി രണ്ട് വര്‍ഷത്തെ തടവുശിക്ഷക്കു വിധിച്ചത്? എന്തായിരുന്നു ആ 'മോദി' പരാമർശം?

മേല്‍ക്കോടതി ശിക്ഷ സ്‌റ്റേ ചെയ്തില്ലെങ്കില്‍ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് എംപി സ്ഥാനം നഷ്ടമാവും. കൂടാതെ ആറു വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്കു വരും.

മേല്‍ക്കോടതി ശിക്ഷ സ്‌റ്റേ ചെയ്തില്ലെങ്കില്‍ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് എംപി സ്ഥാനം നഷ്ടമാവും. കൂടാതെ ആറു വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്കു വരും.

മേല്‍ക്കോടതി ശിക്ഷ സ്‌റ്റേ ചെയ്തില്ലെങ്കില്‍ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് എംപി സ്ഥാനം നഷ്ടമാവും. കൂടാതെ ആറു വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്കു വരും.

  • Share this:

2019 ൽ ഫയൽ ചെയ്യപ്പെട്ട മാനനഷ്ടക്കേസിൽ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേസിൽ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും മേൽക്കോടതിയിൽ അപ്പീൽ നൽകാൻ അനുവാദം നൽകുകയും ചെയ്തിട്ടുണ്ട്.

2019ൽ കർണാടകയിലെ കോലാർ ജില്ലയിൽ നടന്ന ഒരു റാലിക്കിടെയായിരുന്നു രാഹുൽ ​ഗാന്ധി ഈ വിവാദപരാമർശം നടത്തിയത്. മോദി എന്ന പേരുമായി ബന്ധപ്പെട്ടു നടത്തിയ പരാമര്‍ശത്തിനെതിരെയാണ് കേസ്. ഇന്ത്യൻ പീനൽ കോഡ് 499, 500 വകുപ്പുകൾ പ്രകാരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എച്ച് എച്ച് വർമ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തി.

Also read-‘മോദി പരാമർശം’ തടവ് ശിക്ഷയിൽ സ്റ്റേ കിട്ടിയില്ലെങ്കില്‍ രാഹുൽ ഗാന്ധിയ്ക്ക് അയോഗ്യത;എംപി സ്ഥാനം നഷ്ടമാകും

സംഭവത്തിന്റെ നാൾവഴികൾ:

  •  2019ൽ കർണാടകയിലെ കോലാർ ജില്ലയിൽ നടന്ന ഒരു റാലിക്കിടെയായിരുന്നു രാഹുൽ ​ഗാന്ധിയുടെ വിവാദ പരാമർശം. ”എല്ലാ കള്ളന്മാര്‍ക്കും എങ്ങനെ മോദി എന്ന വിളിപ്പേരുവന്നു” എന്നതായിരുന്നു പ്രസ്താവന. പ്രസ്താവന മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മാനനഷ്ടക്കേസ് നൽകിയത്.
  • ഗുജറാത്ത് മന്ത്രിയും സൂറത്ത് വെസ്റ്റിലെ ബിജെപി എംഎൽഎയുമായ പൂർണേഷ് മോദിയാണ് രാഹുൽ ഗാന്ധിക്കെതിരെ ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. വ്യാഴാഴ്ച സൂറത്ത് കോടതിയുടെ വിധിയെത്തിയതിനു ശേഷം പൂർണേഷ് മോദി ഇത് സ്വാഗതം ചെയ്ത് രംഗത്തെത്തി.
  • കേസിൽ രാഹുൽ ഗാന്ധി നേരിട്ടു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ നൽകിയ ഹർജിയിൽ ഗുജറാത്ത് ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേ നീക്കിയതിനെത്തുടർന്ന് കഴിഞ്ഞ മാസമാണ് കേസിൽ വാദം പുനരാരംഭിച്ചത്.
  • രാഹുൽ ഗാന്ധിക്കെതിരെ ഐപിസി സെക്ഷൻ 499, 500 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
  • 2021 ഒക്ടോബറിലാണ് രാഹുൽ ഗാന്ധി അവസാനമായി ഈ കേസുമായി ബന്ധപ്പെട്ട മൊഴി രേഖപ്പെടുത്താൻ സൂറത്ത് കോടതിയിൽ ഹാജരായത്. അതിനു മുൻപ് തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെറ്റാണെന്നും താൻ നിരപരാധിയാണെന്നും വാദിച്ച് അദ്ദേഹം കോടതിയിലെത്തിയിരുന്നു.
  • ഈ പരാമർശത്തിലൂടെ രാഹുൽ ഗാന്ധി ഒരു കുടുംബപ്പേരല്ല, ഒരു സമൂഹത്തെയാകെയാണ് അപമാനിച്ചതെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആരോപിച്ചു.

Also read-‘മോദി’ സമുദായത്തിനെതിരായ പരാമർശത്തില്‍ രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവ്

രാഹുലിന്റെ കേസില്‍ വിധി പറഞ്ഞ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേക്ക് തടഞ്ഞിട്ടുണ്ട്. അപ്പീല്‍ നല്‍കുന്നതിനായി രാഹുലിന് ജാമ്യവും അനുവദിച്ചു. മേല്‍ക്കോടതി ശിക്ഷ സ്‌റ്റേ ചെയ്തില്ലെങ്കില്‍ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് എംപി സ്ഥാനം നഷ്ടമാവും. കൂടാതെ ആറു വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്കു വരും. കേസില്‍ മേല്‍ക്കോടതി സ്റ്റേ അനുവദിച്ചില്ലെങ്കില്‍ രാഹുല്‍ ഗാന്ധിയ്ക്ക് അയോഗ്യത നേരിടേണ്ടിവരും.രണ്ടു വര്‍ഷമോ അതിലേറെയോ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാല്‍ പാര്‍ലമെന്റ് അംഗത്വം റദ്ദാവുമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധി സ്‌റ്റേ ചെയ്തില്ലെങ്കില്‍ രാഹുലിന്റെ എംപി സ്ഥാനം നഷ്ടമാവും. നിലവിലെ ചട്ടപ്രകാരം ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർ ശിക്ഷ വിധിക്കുന്ന അന്നു മുതൽ അയോഗ്യരാവും.

First published:

Tags: Narendra modi, Rahul gandhi