അയോധ്യ കേസിലെ സുപ്രീംകോടതി വിധി കണക്കിലെടുത്ത് സുരക്ഷാ ഏജൻസികൾ സോഷ്യൽ മീഡിയ നിരീക്ഷിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ രാജ്യത്തെ ലക്ഷക്കക്കണക്കിന് വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ മുൻകരുതലെന്നോണം 'അഡ്മിൻ മോഡി'ലായി.
ആക്ഷേപകരമായ ഉള്ളടക്കം പോസ്റ്റുചെയ്യുന്നത് ഒഴിവാക്കാൻ അടുത്ത കുറച്ച് ദിവസത്തേക്ക് 'അഡ്മിൻ മാത്രം' മോഡിലേക്ക് പോകുന്നു എന്ന അഭ്യർത്ഥനയോടെയാണ് ഇതുണ്ടായത്. ഇതോടെ ഗ്രൂപുകളിൽ സന്ദേശങ്ങൾ അയക്കാൻ അഡ്മിന്മാർക്ക് മാത്രമേ കഴിയൂ സുപ്രീംകോടതി ശനിയാഴ്ച വിധി പുറപ്പെടുവിക്കുമെന്ന് വെള്ളിയാഴ്ച രാത്രി വാർത്തകൾ വന്നയുടനെതന്നെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഇത്തരം സന്ദേശങ്ങൾ പ്രചരിച്ചു തുടങ്ങി.
വാട്ട്സ് ആപ്പ് സന്ദേശങ്ങൾ വഴി കുറച്ചുനാൾ മുമ്പ് കേരളത്തിലും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായ അനുഭവങ്ങൾ കണക്കിലെടുത്താണ് അഡ്മിന്മാർ ജാഗരൂകരായത്. വാട്ട്സ് ആപ്പ് സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നതും ജാമ്യമില്ലാ കുറ്റമാകും എന്ന പോലീസ് അറിയിപ്പും ഇതിന് ആക്കം കൂട്ടി.
Verdict LIVE: തർക്കഭൂമി ഹിന്ദുക്കൾക്ക്; പകരം 5 ഏക്കർ ഭൂമി സുന്നി വഖഫ് ബോർഡിന്1. മതസ്പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ തയ്യാറാക്കി പരത്തുന്നവർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കും. ഇത്തരക്കാരെ ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും. ഇതിനുള്ള നിർദ്ദേശം പോലീസിന്റെ എല്ലാ വിഭാഗത്തിനും നൽകി.
2. ഇത്തരം സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യുന്നതാണ്. ഇവർക്കെതിരെയും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുന്നതാണ്.
3. എല്ലാ സാമൂഹ്യ മാധ്യമങ്ങളിലെയും എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും കേരളാ പോലീസിന്റെ സൈബർ സെൽ, സൈബർഡോം, സൈബർ പോലീസ് സ്റ്റേഷനുകൾ എന്നിവയുടെ നിരീക്ഷണത്തിലായിരിക്കും.സാമുദായിക സംഘർഷം വളർത്തുന്ന തരത്തിൽ സന്ദേശം പരത്തുന്നവരെ ഉടനടി കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യയുടെ സേവനം ഉപയോഗിക്കും.
ഇതായിരുന്നു വെള്ളിയാഴ്ച രാത്രി സംസ്ഥാനപോലീസ് നൽകിയ സന്ദേശം.
എല്ലാ സോഷ്യൽ മീഡിയ ഉപയോക്താക്കളും സംയമനം പാലിക്കണമെന്നും ഏതെങ്കിലും തരത്തിൽ പ്രശ്നമുള്ള ഉള്ളടക്കം പോസ്റ്റുചെയ്യരുതെന്നും അഭ്യർത്ഥിക്കുകയും അത് സാമുദായിക വിദ്വേഷം സൃഷ്ടിക്കുകയും ക്രമസമാധാനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്നും ഉള്ള സന്ദേശങ്ങളും പരക്കെ പ്രചരിക്കുന്നുണ്ട് .
Also Read
സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് അമിത് ഷാ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.