ന്യൂഡൽഹി: ആറാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഭർത്താവ് റോബർട്ട് വാദ്രയും ഡൽഹിയിൽ വോട്ട് ചെയ്തു. എന്നാൽ കുടുംബത്തിലെ പുതിയ വോട്ടർ വോട്ട് ചെയ്യാൻ എത്താത്തതിനെ കുറിച്ചായിരുന്നു പ്രിയങ്ക ഗാന്ധിയോട് മാധ്യമപ്രവർത്തകർക്ക് ചോദിക്കാനുണ്ടായിരുന്നത്. പ്രിയങ്ക ഗാന്ധിയുടെ മകൻ 19 കാരനായ രഹാൻ വാദ്ര ഈ തെരഞ്ഞെടുപ്പിൽ തന്റെ കന്നി വോട്ട് രേഖപ്പെടുത്തേണ്ടതായിരുന്നു. എന്നാല്‍ മകന് പരീക്ഷക്കായി ലണ്ടനിലേക്ക് മടങ്ങിപോകേണ്ടിവന്നുവെന്ന് പ്രിയങ്ക മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഉത്തർപ്രദേശിലെ ഏതാനും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ മകൻ രഹാൻ വാദ്രയും സഹോദരി മിറയയും പ്രിയങ്ക ഗാന്ധിക്കൊപ്പം പങ്കെടുത്തിരുന്നു. ഉത്തർപ്രദേശിന്റെ ചുമതലയുള്ള രണ്ട് ജനറൽ സെക്രട്ടറിമാരിൽ ഒരാളാണ് പ്രിയങ്ക ഇപ്പോൾ. തെരഞ്ഞെടുപ്പ് സമയത്ത് അമ്മ സോണിയാ ഗാന്ധിക്കും സഹോദരൻ രാഹുൽ ഗാന്ധിക്കും വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിരുന്നെങ്കിലും രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് വൈകിയതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇതുവരെ മക്കളെ നല്ലതുപോലെ വളർത്തണമന്നായിരുന്നു പ്രിയങ്ക മറുപടി പറഞ്ഞത്. എന്നാൽ ഇപ്പോൾ അവർ വലുതായി. അതിനാലാണ് സജീവ രാഷ്ട്രീയത്തിക്ക് എത്തിയത്- പ്രിയങ്ക വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 Loksabha Election, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Aap, Bjp, Congress, Election 2019, Kerala Lok Sabha Elections 2019, Kummanam Rajasekharan, Lok Sabha Election 2019, Loksabha election 2019, Narendra modi, Priyanka Gandhi, Rahul gandhi, Virat kohli, അമിത് ഷാ, അരവിന്ദ് കെജ്രിവാൾ, ആം ആദ്മി പാർട്ടി, കോൺഗ്രസ്, തെരഞ്ഞെടുപ്പ് 2019, നരേന്ദ്ര മോദി, ബിജെപി, രാഹുൽ ഗാന്ധി, ലോക്സഭാ തെരഞ്ഞെടുപ്പ് 2019