ദുബായ്: ഐപിഎൽ 13ാം സീസണിലെ 33ാം മത്സരത്തിൽ ബാംഗ്ലൂരിന് 178 റൺസ് വിജലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരെഞ്ഞെടുത്ത രാജസ്ഥാന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടി. 57 റണ്‍സെടുത്ത
സ്മിത്തിന്റെയും 41 റണ്‍സ് നേടിയ
റോബിന് ഉത്തപ്പയുടെയും കരുത്തിലാണ് രാജസ്ഥാന് ഭേദപ്പെട്ട സ്കോർ നേടിയത്. ബാംഗ്ലൂർ താരം
ക്രിസ് മോറിസ് നാലു വിക്കറ്റ് വീഴ്ത്തി.
റോബിൻ ഉത്തപ്പ– ബെൻസ്റ്റോക്സ് സഖ്യമായിരുന്നു ഓപ്പണിംഗ്. 50 റൺസ് കൂട്ടുകെട്ടാണ് ഇരുവരും നേടിയത്. ഫോം കണ്ടെത്തിയ ഉത്തപ്പ ഒരു സിക്സും ഏഴു ഫോറുമടക്കമാണ് 41 റൺസെടുത്തത്. ഈ മത്സരത്തിലൂടെ ഐ.പി.എല്ലില്‍ 4500 റണ്‍സ് തികയ്ക്കാന്‍ ഉത്തപ്പയ്ക്ക് സാധിച്ചു. പന്തില്‍ 15 റൺസെടുത്ത ബെൻ സ്റ്റോക്സാണ് ആദ്യം പുറത്തായത്. ക്രിസ് മോറിസിന്റെ പന്തിൽ എബി ഡി വില്ലിയേഴ്സ് ക്യാച്ചെടുക്കുകയായിരുന്നു.
പിന്നാലെ എത്തിയ സഞ്ജുവും മികച്ച തുടക്കം തന്നെ കാഴ്ച വെച്ചു. ഉത്തപ്പയെ ചാഹൽ പുറത്താക്കിയതോടെ മ കളി ബാംഗ്ലൂരിന് അനുകൂലമായി. തൊട്ടടുത്ത പന്തില്‍ സഞ്ജുവിനെയും ചാഹൽ മടക്കി. ആറുപന്തുകളില്‍ നിന്നും ഒന്‍പത് റണ്‍സ് മാത്രമാണ് താരം നേടിയത്.
പിന്നാലെ എത്തിയ സ്റ്റീവ് സ്മിത്തും ജോസ് ബട്ലറും ചേര്‍ന്ന് ടീമിനെ പതിയെ കരകയറ്റി. ഇരുവരും ചേര്‍ന്ന് സ്കോര്‍ബോര്‍ഡ് 100 കടത്തി. എന്നാല്‍ മോറിസ് ബട്ലറെ മടക്കിയതോടെ വീണ്ടും ബാംഗ്ലൂരിന് പ്രതീക്ഷയേറി. 25 ബോളില്‍ നിന്നും 24 റണ്‍സാണ് താരമെടുത്തത്. സ്മിത്തും തെവാതിയയും മികച്ച ഷോട്ടുകളുമായി അവസാന ഓവറുകളിൽ മത്സരം ആവേശകരമാക്കി. 35 പന്തില്‍ നിന്നും 57 റണ്‍സെടുത്ത സ്മിത്തിനെ അവസാന ഓവറില്‍ ക്രിസ് മോറിസ് പുറത്താക്കി. 19 റണ്‍സെടുത്ത തെവാട്ടിയ പുറത്താവാതെ നിന്നു. ബാംഗ്ലൂരിന് വേണ്ടി മോറിസ് നാല് വിക്കറ്റും ചാഹൽ രണ്ട് വിക്കറ്റും നേടി.
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീം– ദേവ്ദത്ത് പടിക്കൽ, ആരൺ ഫിഞ്ച്, വിരാട് കോലി, എബി ഡി വില്ലിയേഴ്സ്, ഗുർകീരത് സിങ്, ക്രിസ് മോറിസ്, വാഷിങ്ടൻ സുന്ദർ, ഇസുരു ഉഡാന, നവ്ദീപ് സെയ്നി, ഷഹബാസ് അഹമ്മദ്, യുസ്വേന്ദ്ര ചാഹൽ.
രാജസ്ഥാൻ റോയൽസ്– ജോസ് ബട്ലർ, ബെൻ സ്റ്റോക്സ്, സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസൺ, റോബിൻ ഉത്തപ്പ,റിയാൻ പരാഗ്, രാഹുൽ തെവാട്ടിയ, ജോഫ്ര ആർച്ചർ, ശ്രേയസ് ഗോപാൽ, ജയ്ദേവ് ഉനദ്കദ്, കാർത്തിക്ക് ത്യാഗി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.