കൊല്ലം: ഇടിമിന്നലേറ്റ് കൂട്ടിൽ കിടന്ന വളർത്തുനായ കത്തിക്കരിഞ്ഞ നിലയിൽ കൊല്ലം പുലിക്കുഴിയിലാണ് സംഭവം. ശക്തമായ ഇടിമിന്നലിൽ പുലിക്കുഴി പ്രദേശത്തെ ഒരു വീട് പൂര്‍ണമായും രണ്ട് വീടുകള്‍ ഭാഗികമായും തകർന്നു. നിരവധി വീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തനശിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെ ഉണ്ടായ ചാറ്റൽമഴയ്ക്കൊപ്പമാണ് അപ്രതീക്ഷിതമായ ഇടിമിന്നൽ ഉണ്ടായത്. പുലിക്കുഴി ചരുവിള വീട്ടില്‍ പൊന്നമ്മയുടെ വീടാണ് പൂര്‍ണമായും കത്തി നശിച്ചത്. ചരുവിള വീട്ടില്‍ ഷൈലജയുടെയും പച്ചയില്‍ വീട്ടില്‍ ഷീലയുടെയും വീട് ഭാഗികമായി തകരുകയും വീട്ടുപകരണങ്ങള്‍ പൂര്‍ണമായും കത്തി നശിക്കുകയും ചെയ്തു.
പൊന്നമ്മയും മകളും ആഹാരം കഴിച്ച ശേഷം അടുത്ത വീട്ടിലേക്ക് പോയതിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന ബന്ധുവായ മണികണ്ഠന്‍ ടി വി ഓഫ് ചെയ്ത് പുറത്തേയ്ക്ക് ഇറങ്ങുമ്പോഴാണ് ഇടിമിന്നലുണ്ടായത്. ഉഗ്രശബ്ദത്തോടെ തീഗോളം വന്ന് പതിക്കുകയായിരുന്നുവെന്ന് മണികണ്ഠന്‍ പറയുന്നു. വളര്‍ത്തുനായയും ഇടിമിന്നലേറ്റ് കത്തിക്കരിഞ്ഞു.
ഇടിമിന്നൽ ഉണ്ടായ സമയത്ത് ഷൈലജയുടെ വീട്ടില്‍ ആരുമില്ലായിരുന്നത് വൻ ദുരന്തം ഒഴിവാക്കി. ഷീലയുടെ വീട്ടിലെ അടുക്കളഭാഗത്ത് ഇരിക്കുകയായിരുന്നവര്‍ വീട്ടിലേയ്ക്ക് തീ മിന്നല്‍ പാഞ്ഞുവരുന്നത് കണ്ട് നിലവിളിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഇരു വീടുകളിലെയും ഭിത്തികള്‍ക്ക് വിള്ളലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.