Ayodhya| 'റാവുമാർ പിൻഗാമികളിലൂടെ പുനർജനിക്കുന്നു!!!'; അയോധ്യ വിഷയത്തിൽ കോണ്‍ഗ്രസിനെ കുത്തി അബ്ദുൾനാസർ മഅദനി
എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രാമക്ഷേത്ര പൂജയ്ക്ക് ആശംസയുമായി വന്നതിനെ പരോക്ഷമായി വിമർശിച്ചാണ് മഅദനിയുടെ കുറിപ്പ്.

അബ്ദുൾ നാസർ മഅദനി
- News18 Malayalam
- Last Updated: August 5, 2020, 8:28 AM IST
അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് ആശംസകൾ നേർന്ന കോൺഗ്രസ് നേതാക്കളെ പരോക്ഷമായി വിമർശിച്ച് അബ്ദുൾനാസർ മഅദനി. 'റാവുമാർ പിൻഗാമികളൂടെ പുനർജനിക്കുന്നു!!!' എന്നാണ് മഅദനി ഫേസ്ബുക്കിൽ കുറിച്ചത്. നേരത്തെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രാമക്ഷേത്ര പൂജയ്ക്ക് ആശംസയുമായി വന്നതിനെ പരോക്ഷമായി വിമർശിച്ചാണ് മഅദനിയുടെ കുറിപ്പ്.
ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്കാരികമായ ഒത്തുചേരലിനും വഴിവയ്ക്കുമെന്നാണ് പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന. ഇന്ത്യന്‍ സംസ്കാരത്തില്‍ ശ്രീരാമന്റെയും സീതയുടെയും രാമായണത്തിന്റെയും ആഴമേറിയതും മായാത്തതുമായ അടയാളങ്ങള്‍ ഉണ്ടെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്, മനീഷ് തിവാരി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. മഅദനിയെ പിന്തുണച്ച് ഒട്ടേറെ പേരാണ് ഫേസ്ബുക്കിൽ കമന്റിട്ടിരിക്കുന്നത്. 'താങ്കൾ മാത്രമാണ് ശരി, താങ്കൾ മാത്രമായിരുന്നു ശരി' എന്നാണ് ഒരു കമന്റ്. 'ബാബരിക്ക് വേണ്ടി ഇത്രയധികം ശബ്ദിച്ച മറ്റൊരാൾ ഉണ്ടാകില്ല... ചില യാഥാർത്ഥ്യങ്ങൾ തുറന്ന് പറഞ്ഞതാണല്ലോ മഅദനി ചെയ്ത തെറ്റ് !!!' എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്.
TRENDING:Ayodhya| സരയൂ തീരമൊരുങ്ങി; വൻ സുരക്ഷാവലയം; അയോധ്യയിലെ ഭൂമിപൂജ മണിക്കൂറുകള്‍ മാത്രം അകലെ[NEWS]Exclusive: അഫ്ഗാനിസ്ഥാനിൽ മലയാളിയുടെ നേതൃത്വത്തിൽ ചാവേറാക്രമണം നടത്തിയത് നാലു രാജ്യങ്ങളിൽനിന്നുള്ള 11 പേർ[NEWS]Beirut Blast | ലെബനനിലെ ബെയ്റൂട്ടിൽ വമ്പൻ സ്ഫോടനം; അനേകം പേർക്ക് ഗുരുതരമായ പരിക്കെന്ന് സൂചന[NEWS]
രാമക്ഷേത്ര നിർമാണത്തിന് കോൺഗ്രസ് അനുകൂല നിലപാടെടുത്തതിന് പിന്നാലെ മുസ്ലിം ലീഗ് ഇന്ന് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. രാവിലെ പത്തിനാണ് ദേശീയ ഭാരവാഹികളുടെ യോഗം. രാമക്ഷേത്ര നിർമാണത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് യോഗം. കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകളില്‍ മുസ്ലിലീഗ് അതൃപ്തി അറിയിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെ വിമര്‍ശിച്ച് നേരത്തെ തന്നെ സമസ്ത നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്കാരികമായ ഒത്തുചേരലിനും വഴിവയ്ക്കുമെന്നാണ് പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന. ഇന്ത്യന്‍ സംസ്കാരത്തില്‍ ശ്രീരാമന്റെയും സീതയുടെയും രാമായണത്തിന്റെയും ആഴമേറിയതും മായാത്തതുമായ അടയാളങ്ങള്‍ ഉണ്ടെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്, മനീഷ് തിവാരി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
TRENDING:Ayodhya| സരയൂ തീരമൊരുങ്ങി; വൻ സുരക്ഷാവലയം; അയോധ്യയിലെ ഭൂമിപൂജ മണിക്കൂറുകള്‍ മാത്രം അകലെ[NEWS]Exclusive: അഫ്ഗാനിസ്ഥാനിൽ മലയാളിയുടെ നേതൃത്വത്തിൽ ചാവേറാക്രമണം നടത്തിയത് നാലു രാജ്യങ്ങളിൽനിന്നുള്ള 11 പേർ[NEWS]Beirut Blast | ലെബനനിലെ ബെയ്റൂട്ടിൽ വമ്പൻ സ്ഫോടനം; അനേകം പേർക്ക് ഗുരുതരമായ പരിക്കെന്ന് സൂചന[NEWS]
രാമക്ഷേത്ര നിർമാണത്തിന് കോൺഗ്രസ് അനുകൂല നിലപാടെടുത്തതിന് പിന്നാലെ മുസ്ലിം ലീഗ് ഇന്ന് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. രാവിലെ പത്തിനാണ് ദേശീയ ഭാരവാഹികളുടെ യോഗം. രാമക്ഷേത്ര നിർമാണത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് യോഗം. കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകളില്‍ മുസ്ലിലീഗ് അതൃപ്തി അറിയിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെ വിമര്‍ശിച്ച് നേരത്തെ തന്നെ സമസ്ത നേതാക്കള്‍ രംഗത്തെത്തിയിരുന്നു.