വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് (students concession)വിദ്യാർത്ഥികൾക്ക് തന്നെ നാണക്കേടാണെന്ന ഗതാഗതമന്ത്രി ആന്‍റണി രാജുവിന്‍റെ (Antony Raju) പ്രസ്താവനക്കെതിരെ എ.ബി.വി.പി (ABVP) രംഗത്ത്. പ്രസ്താവന പിന്‍വലിച്ച് വിദ്യാര്‍ത്ഥി സമൂഹത്തോട് ഗതാഗത മന്ത്രി ആന്റണി രാജു മാപ്പ് പറയണമെന്ന് ABVP ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ അവകാശമാണ് ബസ് കണ്‍സെഷന്‍. ബസ് മുതലാളിമാര്‍ക്ക് ഓശാന പാടി വിദ്യാര്‍ത്ഥി കണ്‍സഷന്‍ തോന്നുംപടിയാക്കാമെന്ന് മന്ത്രി ധരിച്ചുവെക്കരുതെന്നും എബിവിപി സംസ്ഥാന സെക്രട്ടറി എന്‍സിടി ഹരി പറഞ്ഞു.
വിദ്യാര്‍ത്ഥികളെ രണ്ടാംകിട പൗരന്മാരായിട്ടാണ് പല ബസ് ജീവനക്കാരും കാണുന്നത്. പല പ്രൈവറ്റ് ബസുകാരും അവരുടെ ഔദാര്യമെന്ന നിലയിലാണ് വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നത്. പ്രൈവറ്റ് ബസിലുള്ള വിദ്യാര്‍ത്ഥികളുടെ യാത്ര ബസ് ജീവനക്കാരുടെ സൗജന്യമോ ഔദാര്യമോ അല്ല. വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്നും എന്‍സിടി ഹരി പറഞ്ഞു. സീറ്റുണ്ടെങ്കിലും ബസില്‍ വിദ്യാര്‍ത്ഥികള്‍ ഇരിക്കാന്‍ പാടില്ലെന്നതാണ് ഇവിടുത്തെ സ്വകാര്യ ബസുകാരുടെ നിയമം. പൊരിവെയിലത്തും വിദ്യാര്‍ത്ഥികള്‍ ഊഴംകാത്ത് ബസ് വാതില്‍ക്കല്‍ നില്‍ക്കുന്നത് ബസ് സ്‌റ്റോപ്പുകളിലെ നിത്യകാഴ്ചയാണെന്നും അദേഹം പറഞ്ഞു.
എല്ലാം സഹിക്കുന്ന വിദ്യാര്‍ത്ഥി സമൂഹത്തെ വിഡ്ഢികളാക്കുന്നതാണ് ഗതാഗത മന്ത്രിയുടെ ഇന്നത്തെ പ്രസ്താവന. തീര്‍ത്തും നിരുത്തരവാദിത്വപരമായ പ്രസ്താവന പിന്‍വലിച്ച് വിദ്യാര്‍ഥിസമൂഹത്തോട് മാപ്പ് പറയാന്‍ മന്ത്രി തയ്യാറാവണം. ധിക്കാരപരമായ നിലപാടുമായിട്ടാണ് മന്ത്രി മുന്നോട്ട് പോകുന്നതെങ്കില്‍ ഗതാഗത മന്ത്രിയെ എബിവിപി വഴിയില്‍ തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.
Bus fare| 'ബസ്സുകളിലെ കൺസഷൻ നിരക്ക് വിദ്യാർഥികൾക്ക് തന്നെ നാണക്കേട്'; നിരക്ക് കൂട്ടുമെന്ന് മന്ത്രി ആന്റണി രാജുതിരുവനന്തപുരം: വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് (students concession)വിദ്യാർത്ഥികൾക്ക് തന്നെ നാണക്കേടാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു(Antony Raju). രണ്ട് രൂപയാണ് നിലവിലെ നിരക്ക്. കഴിഞ്ഞ 10 വർഷമായി വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിച്ചിട്ടില്ലെന്നും മന്ത്രി.
പല വിദ്യാർഥികളും അഞ്ചു രൂപ കൊടുത്തിട്ട് ബാക്കി വാങ്ങാതെ പോകുന്ന സാഹചര്യമാണ്. അതിനാൽ വിദ്യാർഥികളുടെ കൺസഷൻ നിരക്കും വർദ്ധിപ്പിക്കും. എന്നാൽ എത്രത്തോളം വർദ്ധന വേണമെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. അത് തീരുമാനിക്കാനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Also Read- നാണക്കേടല്ല അവകാശമാണ് കൺസഷൻ ; ഗതാഗത മന്ത്രി കേരളത്തിന് നാണക്കേടെന്ന് AISFബസ് ചാർജ്ജ് വർധനവ് നടപ്പിലാക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്ത് എത്തിയിരുന്നു. മിനിമം നിരക്ക് 12 രൂപയാക്കണം എന്നും വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കണമെന്നും അടക്കമുള്ള ആവശ്യങ്ങളാണ് സ്വകാര്യ ബസ് ഉടമകൾ മുന്നോട്ടു വെച്ചത്. ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉടൻ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം ആരംഭിക്കുമെന്നും സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം. ബസ് ചാർജ് വർദ്ധിപ്പിക്കണമെന്ന സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന് മന്ത്രി പറഞ്ഞു. ബസ് ചാർജ് വർധിപ്പിക്കേണ്ടത് സ്വകാര്യബസ്സുകളുടെ മാത്രമല്ല കെഎസ്ആർടിസിയുടെ നിലനിൽപ്പിനും ആവശ്യമാണ്. എന്നാൽ ഇത് പൊതുജനങ്ങളെ ആകെ ബാധിക്കുന്ന വിഷയമായതിനാൽ ഒറ്റദിവസംകൊണ്ട് തീരുമാനം എടുക്കാൻ കഴിയില്ല. ഇത് സംബന്ധിച്ച് ഗൗരവതരമായ ചർച്ചകൾ നടക്കുകയാണ്. വരും ദിവസങ്ങളിലും ചർച്ചകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.