തൃശൂർ: സംവിധായകൻ ശ്രീകുമാർ മേനോനെതിരായ പരാതിയിൽ പൊലീസ് നടി മഞ്ജു വാര്യരുടെ മൊഴിയെടുത്തു. രഹസ്യ കേന്ദ്രത്തിലേക്ക് വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപെടുത്തിയെന്നും മോശക്കാരിയെന്നു ചിത്രീകരിക്കാൻ ശ്രമിച്ചുവെന്നുമാണ് മഞ്ജുവിന്റെ മൊഴി. സമൂഹ മാധ്യമങ്ങളിൽ അപകീർത്തി പെടുത്തുന്ന തരത്തിലുളള സ്ക്രീൻ ഷോട്ടുകൾ അന്വേഷണസംഘത്തിന് മഞ്ജു കൈമാറി. പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ ശ്രീകുമാർ മേനോനെ പൊലീസ് ചോദ്യം ചെയ്യും
നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ ശ്രീകുമാര്‍ മേനോനെതിരെ ബുധനാഴ്ചയാണ് തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തത്. തൃശൂര്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. സ്ത്രീകളോടു അപമര്യാദയോടെയുളള പെരുമാറ്റം, സ്ത്രീയുടെ അന്തസ്സിന് ഭംഗം വരുത്തല്‍, സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസെടുത്തത്. ഡിജിപിക്ക് മഞ്ജു വാര്യര്‍ നൽകിയ പരാതി ഈസ്റ്റ് പൊലീസ് സ്റ്റേഷനിലിലേക്ക് കൈമാറുകയായിരുന്നു.
Also Read- 'എന്നാലും എന്റെ പ്രിയപ്പെട്ട മഞ്ജു.... നീ എന്താണ് ഈ ചെയ്തുകൊണ്ടിരിക്കുന്നത്?'
അന്വേഷണത്തിന്റെ ആദ്യ പടിയായിട്ടാണ് മഞ്ജുവാര്യരുടെ മൊഴി രേഖപ്പെടുത്തിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും കേസിലെ തുടര്‍നടപടികള്‍ പൊലീസ് സ്വീകരിക്കുക. ഒരാഴ്ചക്ക് അകം ശ്രീകുമാർ മേനോനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് സൂചന. 2017 മുതൽ നടിയുടെ കരിയറിനേയും സ്ത്രീത്വത്തേയും നിരന്തരം അപമാനിക്കുകയും സമൂഹമാധ്യമങ്ങളിലും ഒടിയൻ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലും നിരന്തരം തേജോവധം ചെയ്യുകയും ചെയ്തെന്നാണ് പരാതി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Dgp, DGP Loknadh Behra, DGP Loknath Behra, Manju warrier, Odiyan, Shrikumar menon, Sreekumar menon