അഗ്നിപഥ് (Agnipath) പദ്ധതിക്കെതിരെ സംസ്ഥാനത്ത് നാളെ ഭാരത് ബന്ദെന്ന (Bharat Bandh) പേരിൽ പൊലീസ് (Kerala Police) ഇറക്കിയ ജാഗ്രതാ നിർദേശത്തിൽ ആശയക്കുഴപ്പം. ബന്ദ് പ്രഖ്യാപിച്ച സംസ്ഥാനങ്ങള്‍ക്ക് ഉൾപ്പെടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ നിര്‍ദേശങ്ങളാണ് സംസ്ഥാന പൊലീസ് പുറത്തുവിട്ടത്. ഭാരന്ത് ബന്ദ് ആയതിനാൽ പൊലീസ് മുൻകരുതൽ സ്വീകരിക്കുമെന്നും അനാവശ്യമായി കടകളടപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പുറത്തിറക്കിയ നിർദേശത്തിൽ ഉണ്ടായിരുന്നു. എന്നാൽ, സംസ്ഥാനത്ത് ഒരു സംഘടനയും ബന്ദ് പ്രഖ്യാപിച്ചിട്ടില്ലെന്നിരിക്കെ പൊലീസിന്‍റെ ജാഗ്രതാ നിര്‍ദേശം ആശയക്കുഴപ്പമുണ്ടാക്കുകയാണ് ചെയ്തിരിക്കുന്നത്. പൊലീസ് പുറത്തിറക്കിയ ജാഗ്രതാ നിർദേശം മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെയാണ് എന്നാണ് സൂചന.
അഗ്‌നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പൊലീസിനോട് സജ്ജമായിരിക്കാനും വേണ്ട മുൻകരുതലുകൾ സ്വീകരിക്കാനും സംസ്ഥാന പൊലീസ് മേധാവിയായ അനില്‍ കാന്ത് (DGP Anil Kant) നിർദ്ദേശിച്ചത്. പൊലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് അദ്ദേഹം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. അഗ്നിപഥ് പദ്ധതിക്കെതിരെ തിങ്കളാഴ്ച ഭാരത് ബന്ദ് ആണെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രചാരണമുണ്ട്. ഇതിനോടൊപ്പം പൊലീസ് ജാഗ്രതാ നിർദ്ദേശം കൂടി പുറത്തിറക്കിയത് ആശയക്കുഴപ്പം സൃഷ്ടിക്കുകയായിരുന്നു.
പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടുമെന്നും അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനയും നാളെ മുഴുവന്‍ സമയവും സേവനസന്നദ്ധരായിരിക്കാനും അദ്ദേഹം നിർദേശിച്ചിരുന്നു.
Also read-
നാളത്തെ ഭാരത് ബന്ദ്: അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യും; കർശന നിര്‍ദേശവുമായി ഡിജിപികോടതികള്, വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍, കെ എസ് ആര്‍ ടി സി, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. സർവീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കും. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഞായാറാഴ്ച രാത്രി മുതല്‍തന്നെ പൊലീസ് പിക്കറ്റിങും പട്രോളിങും ഏര്‍പ്പെടുത്തുമെന്നും വാർത്താകുറിപ്പിലുണ്ട്.
Also Read-
Agnipath | അഗ്നിപഥുമായി കേന്ദ്രം മുന്നോട്ട്; സേനാ മേധാവിമാരുടെ യോഗം വിളിച്ച് പ്രതിരോധമന്ത്രി, മാര്‍ഗരേഖ പുറത്തുവിട്ട് വ്യോമസേനജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ റെയ്ഞ്ച് ഡി ഐ ജിമാരും മേഖലാ ഐ ജിമാരും സുരക്ഷാക്രമീകരണങ്ങള്‍ ഏകോപിപ്പിക്കും. അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ക്രമസമാധാനവിഭാഗം എ ഡി ജി പിക്ക് നിര്‍ദ്ദേശം നല്‍കിയതായും വാർത്താകുറിപ്പിൽ പറയുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.