തിരുവനന്തപുരം: എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളുടെ ആക്രമണത്തിനിരയായ യുണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥി അഖിലിന്റെ നെഞ്ചിലേറ്റ കുത്ത് ഹൃദയത്തിലും മുറിവുക്കുണ്ടാക്കിയെന്ന് ഡോക്ടര്‍മാര്‍. ഹൃദയത്തിന്റെ സംരക്ഷണ കവചമായ പെരികാര്ഡിയത്തിലാണ് മുറിവേറ്റത്. ഇതേത്തുടര്‍ന്ന് ആന്തരിക രക്തസ്രാവവുമുണ്ടായി. ആറു മണിക്കൂറോളം സമയമെടുത്ത് നടത്തിയ അടിയന്തിര ശസ്ത്രക്രിയയിലൂടെയാണ് അഖിലിന്റെ ജീവന് രക്ഷിക്കാനായതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
ഇതിനിടെ ആശുപത്രിയില്‍ കഴിയുന്ന അഖില്‍ പൊലീസിന് മൊഴി നല്കി. തന്നെ കുത്തിയത് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണെന്നാണു മൊഴി. യൂണിറ്റ് സെക്രട്ടറി നസീം പിടിച്ചുവച്ചെന്നും അഖില്‍ പൊലീസിനോട് പറഞ്ഞു. പാട്ടുപാടരുതെന്ന നിര്‍ദ്ദേശം അനുസരിക്കാത്തതാണ് അക്രമികളെ പ്രകേപിപ്പിച്ചതെന്നും മൊഴിയിലുണ്ട്.
ആക്രമണം നടത്തിയത് കൊല്ലാനുറച്ചായിരുന്നെന്നാണ് ദൃക്സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ പൊലീസ് പറയുന്നത്. അഖിലിന്റെ സുഹൃത്തായ മറ്റൊരു വിദ്യാര്‍ഥിയെ കൊല്ലാനായിരുന്നു ശ്രമം. എന്നാല്‍ അഖില്‍ ഓടിയപ്പോള്‍ പിടിച്ചു നിര്‍ത്തി കുത്തുകയായിരുന്നെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
Also Read നസീമിനെതിരെ പരാതിപ്പെട്ടതിന് സസ്പെൻഷനിലായ പൊലീസുകാരനെ ആറുമാസത്തിന് ശേഷം തിരിച്ചെടുത്ത് ഉത്തരവിറങ്ങി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Police issues look out notice, Police seized answer sheet, Sfi, University college, University college murder attempt case, University college SFI, എസ്.എഫ്.ഐ, കേരള പൊലീസ്, യൂണിവേഴ്സിറ്റി കോളേജ്, വധശ്രമക്കേസ്