കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെതിരെ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജ് ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റെന്ന് വിജിലന്‍സ്. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് വിജിലൻസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിന്റെ നിർദ്ദേശത്തെ തുടർന്നാണ് നിർമ്മാണ കമ്പനിക്ക് പണം മുൻകൂർ നൽകിയതെന്നായിരുന്നു സൂരജിന്റെ ആരോപണം.
പലിശ ഈടാക്കാതെ മുൻകൂറായി പണം നൽകണമെന്ന് മന്ത്രി നിർദ്ദേശിച്ചിരുന്നെന്നും സൂരജ് ആരോപിച്ചിരുന്നു. ഇതും തെറ്റാണെന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്. പലിശ എത്രയെന്നു തീരുമാനിച്ചത് സൂരജ് നേരിട്ടായിരുന്നെന്നും മന്ത്രിക്ക് അതിൽ പങ്കില്ലെന്നും വിജിലൻസ് പറയുന്നു. പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ 11 മുതല്‍ 14 ശതമാനം വരെ പലിശ നിരക്കില്‍ പണമെടുക്കുന്ന ഘട്ടത്തിലാണ് നിര്‍മാണ കമ്പനിക്ക് ഏഴ് ശതമാനം മാത്രം പലിശ നിരക്കില്‍ പണം നല്കാന് സൂരജ് തീരുമാനിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
പാലം അഴിമതിയിൽ മുൻ മന്ത്രിക്ക് പങ്കുണ്ടോയെന്നു പരിശോധിച്ചു വരുകയാണെന്നും വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. പാലം അഴിമതി കേസിൽ അറസ്റ്റിലായ ടി.ഒ സൂരജ് ഉൾപ്പെടെയുള്ള നാലു പ്രതികളുടെ ജാമ്യാപേക്ഷ എതിർത്തുള്ള സത്യവാങ്മൂലത്തിലാണ് ഇബ്രാഹിംകുഞ്ഞിനെതിരായ സൂരജിന്റെ ആരോപണങ്ങൾ വിജിലൻസ് നിഷേധിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.