News18 MalayalamNews18 Malayalam
|
news18
Updated: May 14, 2020, 4:34 PM IST
പ്രതീകാത്മക ചിത്രം
- News18
- Last Updated:
May 14, 2020, 4:34 PM IST
വാമനപുരം: പാങ്ങോട് കാഞ്ചിനട തോട്ടുംപുറം ഭാഗത്ത് വാമനപുരം എക്സൈസ് സംഘം നടത്തിയ തിരച്ചിലിൽ 15 ലിറ്റർ ചാരായവും 1100 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കോവിഡ് രോഗവുമായി ബന്ധപ്പെട്ട് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മദ്യശാലകൾ അടഞ്ഞുകിടക്കുന്ന സാഹചര്യം മുതലെടുത്ത് വൻ ലാഭം മുന്നിൽക്കണ്ടു നടത്തിവന്ന വ്യാജമദ്യ നിർമാണ യൂണിറ്റാണ് എക്സൈസ് സംഘം തകർത്തത്.
പാങ്ങോട് കാഞ്ചിനട മേഖലയിൽ വ്യാജവാറ്റ് സജീവമാകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പാങ്ങോട് കാഞ്ചിനട തോട്ടുംപുറം വനമേഖലയോടു ചേർന്നുള്ള വാറ്റുകേന്ദ്രം കണ്ടെത്തിയത്. ലോക്ക്ഡൗൺ കാലയളവിൽ തിരുവനന്തപുരം ജില്ലയിൽ നടന്ന ഏറ്റവും വലിയ ചാരായ വേട്ടയാണിത്.
You may also like:പ്രതാപൻ, ഷാഫി പറമ്പിൽ, രമ്യ ഹരിദാസ്, ശ്രീകണ്ഠൻ, അനിൽ അക്കര ക്വറന്റീനിൽ പോകണം: മെഡിക്കൽ ബോര്‍ഡ് [NEWS]'ലോക പരിസ്ഥിതി ദിനം| ഒരു കോടി ഒമ്പത് ലക്ഷം വൃക്ഷത്തൈകള്‍ നടുമെന്ന് മുഖ്യമന്ത്രി [NEWS]കൊറോണയെ തോൽപ്പിക്കാൻ ചൈനയുടെ വഴി; ട്രേസിങ് ആപ്പ് വ്യാപിപ്പിക്കാൻ ഇന്ത്യ [NEWS]
വാണിജ്യാടിസ്ഥാനത്തിൽ ചാരായ വാറ്റുകേന്ദ്രം നടത്തിവന്ന പാങ്ങോട് കൊച്ചാലുംമൂട് തൊട്ടുമ്പുറം നൂഹ് കണ്ണ്. മകൻ 40 വയസുള്ള ഇർഷാദ്, കാഞ്ചിനട മൊട്ടോട്ടുകാല വടക്കുംകര പുത്തൻ വീട്ടിൽ കഞ്ചൻ മകൻ എക്കൽ ശശി എന്നു വിളിക്കുന്ന ശശി (48) എന്നിവരെ പ്രതികളാക്കി അബ്കാരി കേസെടുത്തു.
എക്സൈസ് സംഘത്തെ കണ്ട് വനത്തിനുള്ളിലേക്ക് കടന്ന പ്രതികൾക്കു വേണ്ടിയുള്ള അന്വേഷണം പുരോഗമിച്ചു വരുന്നു. എക്സൈസ് ഇൻസ്പെക്ടർ ഷമീർ ഖാന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് കുമാർ, പി.ഡി പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ സ്നേഹേഷ്, അനിരുദ്ധൻ, ദിലീപ് കുമാർ, ഷഹീന ബീവി, ഡ്രൈവർ സജീബ് എന്നിവർ പങ്കെടുത്തു.
First published:
May 14, 2020, 4:34 PM IST