തിരുവനന്തപുരം: വിവാദം ഉയർന്നതിനെ തുടർന്ന് സർക്കാർ ഒഴിവാക്കിയ മുഖ്യമന്ത്രിയുടെ ഐടി ഫെലോ അരുൺ ബാലചന്ദ്രന് ഡ്രീം കേരള പദ്ധതിയിൽ നിയമനം. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി സർക്കാർ രൂപീകരിച്ച ഡ്രീം കേരള പദ്ധതിയുടെ എക്സിക്യൂഷൻ കമ്മറ്റി അംഗം ആയിട്ടാണ് അരുൺ ബാലചന്ദ്രനെ ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്വർണക്കടത്ത് കേസ് പ്രതികൾക്ക് എം ശിവശങ്കർ നിർദ്ദേശപ്രകാരം ഹോട്ടലിൽ മുറിയെടുത്തു നൽകിയത് അരുൺ ബാലചന്ദ്രനാണ്. പ്രമുഖ ഐഎഎസ് ഉദ്യോഗസ്ഥരും നോർക്ക സി ഇ ഒയും അടങ്ങുന്ന കമ്മിറ്റിയിലാണ് അരുൺ ബാലചന്ദ്രനും ഉൾപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഐടി ഫെലോ എന്നതിനപ്പുറം സർക്കാരിലുള്ള അരുൺ ബാലചന്ദ്രൻ്റ സ്വാധീനം വ്യക്തമാക്കുന്നതാണ് ഈ നിയമനം.
TRENDING: യുഎഇ ആക്ടിങ് കോൺസൽ ജനറൽ ഇന്ത്യ വിട്ടു [NEWS]'നിയമസഭാ സ്പീക്കറെ നീക്കണം'; ചട്ടം 65 പ്രകാരം എം ഉമ്മര്‍ നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കി [NEWS]Qatar World Cup മത്സരക്രമം പുറത്തിറക്കി ഫിഫ; കിക്കോഫ് 2022 നവംബര്‍ 21 ന് [NEWS]
സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അവഗണിച്ചു
അരുൺ ബാലചന്ദ്രൻ പ്രവർത്തനങ്ങളിൽ സംശയമുന്നയിച്ച് സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ട് സർക്കാർ അവഗണിച്ചു. ഇയാളുടെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുണ്ടെന്നും എന്നും വൻകിട ബന്ധങ്ങൾ ഉണ്ടെന്നുമായിരുന്നു സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. ഇത് അവഗണിച്ചാണ് ഈ മാസം ആദ്യം ഡ്രീം കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ഇയാളുടെ നിയമനത്തിന് എം ശിവശങ്കർ പ്രത്യേക താൽപര്യം എടുത്തു എന്നും സൂചനയുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Diplomatic baggage, Diplomatic baggage gold smuggling, Diplomatic channel, Gold smuggling, Gold Smuggling Case, Gold Smuggling Case Live, Gold smuggling cases, M sivasankar