• HOME
  • »
  • NEWS
  • »
  • kerala
  • »
  • യൂത്ത് കോണ്‍ഗ്രസ് നേതാവ് ലീനയുടെ വീട് ആക്രമിച്ചത് മകനെന്ന് പൊലീസ്; ഭീഷണിപ്പെടുത്തി എഴുതിവാങ്ങിയതെന്ന് മകൻ നിഖിൽ കൃഷ്ണ

യൂത്ത് കോണ്‍ഗ്രസ് നേതാവ് ലീനയുടെ വീട് ആക്രമിച്ചത് മകനെന്ന് പൊലീസ്; ഭീഷണിപ്പെടുത്തി എഴുതിവാങ്ങിയതെന്ന് മകൻ നിഖിൽ കൃഷ്ണ

പൊലീസ് കേസ് കെട്ടിച്ചമച്ചതാണെന്നും മൊഴിയെടുക്കാൻ വിളിച്ചുവരുത്തി പൊലീസ് ഭീഷണിപ്പെടുത്തി എഴുതി വാങ്ങിക്കുകയായിരുന്നുവെന്നും നിഖിൽ കൃഷ്ണ പറയുന്നു.

ലീനയും മകൻ നിഖിൽ കൃഷ്ണയും

ലീനയും മകൻ നിഖിൽ കൃഷ്ണയും

  • Share this:
    തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ലീനയുടെ വീട് ആക്രമിച്ചത് ലീനയുടെ മകന്‍ നിഖില്‍ കൃഷ്ണയാണെന്ന് പൊലീസ്. ചോദ്യം ചെയ്യലിൽ നിഖിൽ കൃഷ്ണ കുറ്റം സമ്മതിച്ചുവെന്നും പൂന്തുറ പൊലീസ് അറിയിച്ചു. എന്നാൽ പൊലീസ് കേസ് കെട്ടിച്ചമച്ചതാണെന്നും മൊഴിയെടുക്കാൻ വിളിച്ചുവരുത്തി പൊലീസ് ഭീഷണിപ്പെടുത്തി എഴുതി വാങ്ങിക്കുകയായിരുന്നുവെന്നും നിഖിൽ കൃഷ്ണ ഫേസ്ബുക്കിൽ ലൈവിൽ പറഞ്ഞു.

    Also Read- സർക്കാരിന് അഗ്നിപരീക്ഷയായി ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ

    കോള്‍ രേഖകള്‍ കേന്ദ്രീകരിച്ചുളള അന്വേഷണത്തിന് ഒടുവിലാണ് പോലീസ് നിഖിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ നിഖില്‍ കുറ്റം സമ്മതിച്ചുവെന്നും പൊലീസ് പറഞ്ഞു. വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലയ്ക്ക് പിന്നാലെ സിപിഎം ആക്രമണം നടത്തിയെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമമെന്നായിരുന്നു നിഖിലിന്റെ മൊഴി. സംഭവം ലീന അറിഞ്ഞിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.

    Also Read- വ്യാജ ലൈംഗികപീഡന പരാതിയിലും വ്യാജസർട്ടിഫിക്കേറ്റ് കേസിലും സ്വപ്നയെ അറസ്റ്റ് ചെയ്തു

    ''സംഭവത്തിൽ മൊഴിയെടുക്കാനെന്ന് പറഞ്ഞാണ് എന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഈ സമയത്ത് പൊലീസുകാർ അവിടെയിരുന്ന് രാഷ്ട്രീയക്കാരെ വിളിക്കുന്നുണ്ടായിരുന്നു. കുറേനേരം അവിടെ ഇരുത്തിയതോടെ എന്തിനാണ് ഇത്രയും സമയമെടുക്കുന്നതെന്ന് പൊലീസിനോട് ചോദിച്ചു. ശിവശങ്കറിനെ മണിക്കൂറുകളോളം ഇരുത്താമെങ്കിൽ നിന്നെയും ഇരുത്താമെന്നായിരുന്നു പൊലീസുകാരുടെ മറുപടി. നിന്റെ കൂട്ടുകാരെല്ലാം പറഞ്ഞുകഴിഞ്ഞു. ഇനി നീ സത്യം പറയാൻ അവർ എന്നോട് പറഞ്ഞു. വീടാക്രമിച്ചത് നീ അല്ലേ. നിന്റെ കൂട്ടുകാരനെയും അമ്മയെയും അച്ഛനെയും പ്രതിയാക്കും. അമ്മയുടെ രാഷ്ട്രീയ ഭാവി തകർക്കും. കേസില്ലാതെ മാധ്യമങ്ങളെ അറിയിക്കാതെ ഇത് ഒതുക്കിത്തീർക്കാം എന്ന് പറഞ്ഞു. പൊലീസ് പറഞ്ഞുതന്ന കാര്യങ്ങൾ ബലമായി എഴുതി വാങ്ങി. എന്റെ സമ്മതത്തോടെയല്ല എഴുതി വാങ്ങിയത്. ''



    തങ്ങൾ ഇങ്ങനെയൊരു പ്രഹസനം നടത്തേണ്ട ആവശ്യമില്ലെന്ന് ലീന പറഞ്ഞു. 15 വർഷം മുൻപാണ് സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നത്. എല്ലാ നേതാക്കൾക്കും തന്നെ അറിയാം. പൊലീസിന്റെ മർദനമേറ്റ് ഇടുപ്പെല്ല് തകർന്നു കിടന്ന തന്റെ എല്ലാ ചികിത്സാ ചെലവും വഹിച്ചത് പാർട്ടിയാണ്. സ്വർണക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മകൻ സെക്രട്ടറിയേറ്റിനുള്ളിലേക്ക് തള്ളിക്കയറിയിരുന്നു. അന്ന് അതിന്റെ പേരിൽ പണി തരുമെന്ന് സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തിയിരുന്നു. തന്നെയും തന്റെ കുടുംബത്തെയും കഴിഞ്ഞ 15 വർഷമായി സിപിഎം വേട്ടയാടുകയാണെന്നും ലീന പറയുന്നു.

    വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് സിപിഎം - കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ലീനയുടെ വീടിന് നേരെ അക്രമണമുണ്ടായത്.
    Published by:Rajesh V
    First published: