പത്തനംതിട്ട: തൊഴിലുറപ്പ് പദ്ധയ്ക്കിടെ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ കൊണ്ടുപോകാൻ വിസമ്മതിച്ച ഓട്ടോഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. ആനിക്കാട് പഞ്ചായത്തിലെ ളാത്തുങ്കൽ കവലയ്ക്ക് സമീപം തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്ചുന്നതിനിടെ മരക്കുറ്റിയിൽ വീണ് സ്ത്രീയ്ക്ക് പരിക്കേൽക്കുകയായിരുന്നു.
പരിക്കേറ്റ സ്ത്രീയെ സ്കൂട്ടറിൽ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ സാധിച്ചില്ല. തുടര്‍ന്ന് സമീപത്തുള്ള ഓട്ടോ സ്റ്റാൻഡിൽ എത്തി ഓട്ടോറിക്ഷ വിളിച്ചെങ്കിലും ഡ്രൈവർ വരാൻ തയ്യാറായില്ല.തുടർന്ന് മറ്റൊരു ഓട്ടോയിൽ സ്ത്രീയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഇത് സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റ് പ്രമീള വസന്ത് മാത്യു ജോയിന്റ് ആർട ഓഫീസർക്ക് പരാതി നൽകുകയായിരുന്നു. അന്വേഷണം നടത്തിയ ജോയിന്റ് ആർടിഒ എംജി മനോജ് പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡ്രവൈറുടെ ലൈസൻസ് രണ്ടു മാസത്തേക്ക് റദ്ദാക്കിയത്.
ആക്രി പെറുക്കി കിട്ടിയ സ്റ്റീൽപാത്രം വീട്ടിൽ കൊണ്ടുവന്നപ്പോൾ പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു
കണ്ണൂർ: മട്ടന്നൂരിൽ വീടിനകത്തുണ്ടായ സ്ഫോടനത്തിൽ മരണം രണ്ടായി. ആസാം സ്വദേശികളായ ഫസൽ ഹഖ്(50) മകൻ സെയ്ദുൽ ഹഖ്(22) എന്നിവരാണ് മരിച്ചത്. ആക്രി പെറുക്കുന്നതിനിടെ കിട്ടിയ സ്റ്റീല്‍പാത്രം വീട്ടില്‍ കൊണ്ടുവന്ന് തുറന്നപ്പോഴായിരുന്നു അപകടം. ബുധനാഴ്ച വൈകിട്ട് അഞ്ചരമണിയോടെയായിരുന്നു സ്ഫോടനം ഉണ്ടായത്.
ആക്രിസാധനങ്ങൾ ശേഖരിച്ച് വിറ്റ് ഉപജീവനം നടത്തുന്നവരായിരുന്നു ഇരുവരും. പൊലീസ് സംഭവ സ്ഥലത്ത് എത്തി പരിശോധിച്ചപ്പോൾ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഫസൽ ഹഖ് ആണ് സ്ഫോടനസ്ഥലത്ത് വച്ച് മരിച്ചത്. സെയ്ദുൽ ഹഖ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. ഫൊറൻസിക് സംഘം നടത്തിയ പരിശോധനയിൽ സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമായി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.