• HOME
  • »
  • NEWS
  • »
  • kerala
  • »
  • അടിസ്ഥാനസൗകര്യം പോലുമില്ലാതെ പമ്പ; കുടിവെള്ളം പോലും ലഭിക്കുന്നില്ലെന്ന് പരാതി

അടിസ്ഥാനസൗകര്യം പോലുമില്ലാതെ പമ്പ; കുടിവെള്ളം പോലും ലഭിക്കുന്നില്ലെന്ന് പരാതി

(പ്രളയകാലത്ത് പമ്പ)

(പ്രളയകാലത്ത് പമ്പ)

  • Share this:
    പമ്പ: പ്രളയം കവർന്നെടുത്ത പമ്പ വീണ്ടും ഭക്തിസാന്ദ്രമായപ്പോൾ എങ്ങും നിഴലിച്ചതു പരാതികൾ മാത്രം. അടിസ്ഥാനസൗകര്യം പോലുമില്ലാതെ നട്ടം തിരിയുകയാണ് പമ്പയിൽ എത്തുന്ന അയ്യപ്പഭക്തർ. പ്രാഥമിക ആവശ്യങ്ങൾക്കു നിറവേറ്റാൻ സൗകര്യം ഇല്ലാത്തത് തീർത്ഥാടകരെ ബുദ്ധിമുട്ടിലാകുന്നു. കുടിവെള്ളവും ഭക്ഷണവും ലഭിക്കുന്നില്ലെന്നും തീർത്ഥാടകർക്ക് പരാതി ഉണ്ട്.

    ത്രിവേണി പാലത്തിനു സമീപം ഉണ്ടായിരുന്ന കടകൾ പ്രളയത്തിൽ നശിച്ചപ്പോൾ ദിവസേന എത്തുന്ന ആയിരക്കണക്കിന് ഭക്തർക്ക് പമ്പയിലെ ഏക ആശ്രയം രണ്ടു ഹോട്ടലുകൾ മാത്രമാണ്. ഇതോടെ ഭക്ഷണം കഴിക്കാതെ മലകയറേണ്ട ഗതികേടിലായി ഭക്തർ. കുടിവെള്ള ദൗർബല്യവും സ്ഥിതി രൂക്ഷമാക്കി.

    ഹര്‍ത്താല്‍: ശാസ്ത്രമേളയ്‌ക്കൊരുക്കിയ ഭക്ഷണം വിതരണം ചെയ്തത് ഇവിടെ

    ഹർത്താലിൽ വലഞ്ഞ് അയ്യപ്പഭക്തർ; ഭക്ഷണശാലകൾ അടച്ചിട്ടത് ഭക്തർക്ക് തിരിച്ചടിയായി

    ആവശ്യത്തിന് ശുചിമുറികൾ ഇല്ലാത്തതും ഉള്ളവ ഉപയോഗയോഗ്യം അല്ലാത്തതും ഭക്തരെ വലയ്ക്കുന്നു. പ്രളയത്തിൽ നശിച്ച ടോയ്ലറ്റ് ബ്ലോക്കുകൾ പുനർനിർമ്മിക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല. പമ്പയിൽ ഭക്തർക്ക് വിശ്രമിക്കാൻ ഇടമില്ലാത്തതും മഴയും ദുരിതം ഇരട്ടിയാക്കിയിട്ടുണ്ട്.

    First published: