പമ്പ: ശബരിമല ദർശനത്തിനായി പമ്പയിലെത്തിയ യുവതിയെ പൊലീസ് തിരിച്ചയച്ചു. ആന്ധ്ര സ്വദേശിനിയായ 49 വയസ്സുള്ള സ്ത്രീയാണ് പമ്പയിലെത്തിയത്. പൊലീസ് ഇടപെട്ട് ഇവരെ മടക്കി അയയ്ക്കുകയായിരുന്നു.
ഇതോടെ തിങ്കളഴ്ച മാത്രം പൊലീസ് തടഞ്ഞവരുടെ എണ്ണം മൂന്നായി. കഴിഞ്ഞ ദിവസം വിജയവാഡയിൽ നിന്നെത്തിയ സ്ത്രീകളുടെ പത്തംഗ സംഘത്തെയും മടക്കി അയച്ചിരുന്നു.
ഇതിനിടെ മണ്ഡല- മകരവിളക്ക് കാലത്ത് ശബരിമലയില്‍ തൽക്കാലം യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന് ദേവസ്വം ബോര്‍ഡിന് നിയമോപദേശം ലഭിച്ചു. യുവതീ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി വ്യക്തത വരുത്തുന്നതു വരെ കാത്തിരിക്കണമെന്നും ബോർഡ് അഭിഭാഷകൻ രാജ് മോഹൻ നിയമോപദേശം നൽകി.
അതേസമയം കോടതി വിധിയിൽ ആശയകുഴപ്പമുണ്ടെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്തി വേണം തുടർ നിലപാട് സ്വീകരിക്കേണ്ടതെന്നുമുള്ള നിലപാടിലാണ് സിപിഎം. സ്ത്രീ-പുരുഷ സമത്വം എല്ലാ രംഗത്തും ഉണ്ടാകണമെന്നാണ് പാർട്ടി നിലപാടെന്നും സിപിഎം വിശദീകരിക്കുന്നു.
സുപ്രീംകോടതി വിധിയും നടപ്പിലാക്കലാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം. എന്നാല്‍ ഈ വിധി വലിയ ആശയക്കുഴപ്പമുള്ളതാണെന്ന പൊതു അഭിപ്രായം നിയമവൃത്തങ്ങളില്‍ ഉള്‍പ്പെടെയുണ്ട്. അതുകൊണ്ട് ആശയ വ്യക്തത വരുത്തി എന്താണോ സുപ്രീംകോടതിയുടെ ഭൂരിപക്ഷവിധി നിഷ്‌കര്‍ഷിക്കുന്നത് അത് നടപ്പിലാക്കുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍വ്വഹിക്കേണ്ടത്. ഇക്കാര്യം മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ടെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Enter Sabarimala, Kerala sabarimala news, Rahul easwar, Sabarimala, Sabarimala case, Sabarimala news today, Sabarimala petitioner, Sabarimala pilgrimage, Sabarimala temples, Sabarimala Verdict