By-election Live | ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തിങ്കളാഴ്ച; സുരക്ഷയൊരുക്കാൻ 3696 പൊലീസുകാർ

രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്

  • News18 Malayalam
  • | October 18, 2019, 20:03 IST
    facebookTwitterLinkedin
    LAST UPDATED 4 YEARS AGO

    AUTO-REFRESH

    HIGHLIGHTS

    13:14 (IST)

    മഞ്ചേശ്വരത്ത് ഖമറുദ്ദീൻ 

    മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി എം സി ഖമറുദ്ദീൻ വിജയിച്ചു. ബിജെപി സ്ഥാനാർഥി രവീശതന്ത്രി കുണ്ടാറിനെ 7923 വോട്ടിനാണ് ഖമറുദ്ദീൻ പരാജയപ്പെടുത്തിയത്. എൽഡിഎഫ് സ്ഥാനാർഥി ശങ്കർ റേ മൂന്നാം സ്ഥാനത്തായി.

    13:7 (IST)

    ഷാനിമോൾ ഷൈനിംഗ്

    അരൂരിൽ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന് അട്ടിമറി ജയം. എൽഡിഎഫ് സ്ഥാനാർഥി മനു സി പുളിക്കലിനെ 2025 വോട്ടിനാണ് ഷാനിമോൾ പരാജയപ്പെടുത്തിയത്.

    12:31 (IST)

    ലീഡുയർത്തി ഷാനിമോൾ

    അരൂരിലെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന് 1536 വോട്ടിന്റെ ലീഡ്

    12:14 (IST)

    അരൂരിൽ പൊരിഞ്ഞ പോരാട്ടം

    അരൂരിൽ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോൾ ഉസ്മാന്റെ ഭൂരിപക്ഷം 1392 ആയി കുറഞ്ഞു. ഇനി എണ്ണാനുള്ളത് രണ്ട് റൗണ്ടുകൾ

    12:7 (IST)

    കോന്നിയിൽ ജനീഷ് കുമാർ

    കോന്നിയിൽ എൽഡിഎഫ് സ്ഥാനാർഥി കെ യു ജനീഷ് കുമാറിന് അട്ടിമറി വിജയം. 10,031 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർഥി പി മോഹൻരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്

    11:32 (IST)

    പതിനായിരം കടന്ന് ഖമറുദ്ദീൻ

    മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി എം സി ഖമറുദ്ദീന്റെ മുന്നേറ്റം. 10409 വോട്ടിന് ഖമറുദ്ദീൻ ലീഡ് ചെയ്യുന്നു. ബിജപിയാണ് ഇവിടെ രണ്ടാം സ്ഥാനത്ത്

    11:25 (IST)

    പതിമൂന്നായിരം കടന്ന് വി കെ പ്രശാന്ത്

    വട്ടിയൂർക്കാവ് എൽഡ‍ിഎഫ് സ്ഥാനാർഥി വി കെ പ്രശാന്തിന്റെ ലീഡ് 13218 കടന്നു. 

    LIVE UPDATES സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡ‍ലങ്ങളിലേക്കുള്ള  ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തിങ്കളാഴ്ച. വട്ടിയൂർക്കാവ്, കോന്നി, അരൂർ, മഞ്ചേശ്വരം, എറണാകുളം എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

    വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം എന്നീ മണ്ഡലങ്ങളിലെ എം എൽ എമാർ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതോടെയാണ് ഈ നിയമസഭാ മണ്ഡലങ്ങളിൽ ഒഴിവ് വന്നത്. സിറ്റിംഗ് എം.എൽ.എയായിരുന്ന യു.ഡി.എഫിലെ അബ്ദുൾ റസാഖ് മരിച്ചതിനെ തുടർന്നാണ് മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 24-ന് വോട്ടെണ്ണൽ നടക്കും.