കൊല്ലം: സ്വന്തം നാട്ടിൽ എത്തണമെന്ന ആഗ്രഹത്തിനു മുന്നിൽ വലിയ ദൂരം ഒന്നുമല്ലെന്ന് തോന്നി. തിരുവനന്തപുരത്തു നിന്ന് അസമിലേക്ക് 3500 കിലോമീറ്റർ താണ്ടി വീട്ടിലെത്തണമെന്ന ആഗ്രഹത്തിലാണ് കുടിയേറ്റ തൊഴിലാളികൾ യാത്ര ആരംഭിച്ചത്. എന്നാൽ കൊല്ലം ജില്ലയിലെ നിലമേൽ എത്തിയപ്പോഴേക്കും ഇവർ ചടയമംഗലം പൊലീസിന്റെ പിടിയിലായി.
ആരോഗ്യ, റവന്യു വകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് ആംബുലൻസ് എത്തി ഇവരെ തലച്ചിറയിലുള്ള നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. ഇവിടെ 14 ദിവസം കഴിയണം. ഇതിനു ശേഷം ഇവരുടെ കരാറുകാരനെ വിളിച്ചുവരുത്തി ഇയാൾക്കൊപ്പം തിരികെ തിരുവനന്തപുരത്തേക്ക് അയയ്ക്കും.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.