ബ്രിസ്ബെയിനിൽ നടന്ന അവസാന ടെസ്റ്റ് മത്സരത്തിൽ വിജയിച്ച് പരമ്പര നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രമുഖ താരങ്ങളുടെ പരിക്കും വംശീയ അധിക്ഷേപവുമടക്കം നേരിട്ടാണ് ഇന്ത്യ വിജയക്കൊടി നാട്ടിയതെന്നും ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേർസാക്ഷ്യമാണ് ഈ വിജയമെന്നും മുഖ്യമന്ത്രി ആശംസാ സന്ദേശത്തിൽ പറഞ്ഞു.
''ഓസ്ട്രേലിയന്‍ മണ്ണില്‍ ചരിത്ര വിജയം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ. ബ്രിസ്ബെയ്നില്‍ ഓസ്ട്രേലിയയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ച് ബോര്‍ഡര്‍ - ഗവാസ്ക്കര്‍ ട്രോഫി ഇന്ത്യ 2-1 ന് നിലനിര്‍ത്തി. പ്രമുഖ താരങ്ങളുടെ പരിക്കും വംശീയഅധിക്ഷേപവുമടക്കം നേരിട്ടാണ് ഇന്ത്യ വിജയക്കൊടി നാട്ടിയത്. ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യമാണ് ഈ വിജയം.''- മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
നാലാം ടെസ്റ്റില്‍ വിജയിച്ച് 2-1 ന് പരമ്പര സ്വന്തമാക്കിയ ഇന്ത്യ തകര്‍ത്തത് ഓസ്ട്രേലിയയുടെ 32 വര്‍ഷത്തെ റെക്കോഡാണ്. നാലാം ടെസ്റ്റിന് വേദിയായ ബ്രിസ്ബെയ്നിലെ ഗാബ ഗ്രൗണ്ടില്‍ ഓസ്ട്രേലിയ 1988ന് ശേഷം തോല്‍വിയറിഞ്ഞിട്ടില്ല. എന്നാല്‍ അജിങ്ക്യ രഹാനെയും കൂട്ടരും ആ റെക്കോർഡാണ് തകര്‍ത്ത് തരിപ്പണമാക്കിയത്. 1988ലാണ് ഇവിടെ അവസാനമായി ഓസ്ട്രേലിയ പരാജയപ്പെട്ടത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.