തിരുവനന്തപുരം : ലോക കേരളസഭ (Loka Kerala Sabha) പ്രതിപക്ഷം ബഹിഷ്കരിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan). പ്രതിപക്ഷം പ്രവാസികളുടെ പരിപാടി ബഹിഷ്കരിച്ചത് അപഹാസ്യമാണ്. നാടിന്റെ വികസനമാണ് പ്രവാസികൾ എപ്പോഴും പറയുന്നത്. അതിലേക്ക് ലോകമലയാളികൾ മനസ്സ് അർപ്പിച്ച് മുന്നേറുകയാണ്.അതിനോട് സഹകരിക്കുകയാണ് നന്മയുള്ളവർ ചെയ്യുന്നത്. പ്രവാസികളെ ബഹിഷ്കരിക്കുന്നത് കണ്ണിൽച്ചോരയില്ലാത്ത നടപടിയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ലോക കേരളസഭയുടെ മൂന്നാമത് സമ്മേളനത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read- പ്രവാസികൾക്ക് ഭക്ഷണം നൽകുന്നത് ധൂർത്താണോ? എം എ യൂസഫലിലോക കേരള സഭയിൽ യുഡിഎഫ്, എൻഡിഎ നേതാക്കൾ പങ്കെടുക്കാത്തതിൽ വിമർശനമുയർന്നിരുന്നു. പ്രതിപക്ഷം പരിപാടിയില്‍ നിന്ന് വിട്ടുനിന്നതില്‍ വ്യവസായി എം.എ.യൂസഫലിയും സിപിഎമ്മും പ്രതിപക്ഷത്തെ വിമർശിച്ചിരുന്നു. പ്രതിപക്ഷം ലോക കേരള സഭ ബഹിഷ്‌കരിച്ചത് പ്രവാസികളോടുള്ള കൊടും ക്രൂരതയാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിമർശനം.
പ്രവാസികൾക്ക് ഭക്ഷണവും താമസവും നൽകുന്നത് ധൂർത്താണെന്ന് പറഞ്ഞിട്ടില്ല; യൂസഫലിയുടെ പരാമർശം ദൗർഭാഗ്യകരമെന്ന് വിഡി സതീശൻ
തിരുവനന്തപുരം: യൂസഫലിയുടെ (M. A. Yusuff Ali)വിമർശനത്തിന് മുറുപടിയുമായി വി ഡി സതീശൻ (vd satheesan). പ്രവാസികൾക്ക് ഭക്ഷണം നൽകുന്നതും താമസം ഒരുക്കുന്നതും ധൂർത്താണെന്ന് പ്രതിപക്ഷം എവിടെയും പറഞ്ഞിട്ടില്ല. എം.എ യൂസഫലിയുടെ പരാമർശം അങ്ങേയറ്റം നിർഭാഗ്യകരമാണ്.
Also Read- '16 കോടി ചെലവഴിച്ചതാണ് ധൂർത്ത്' യൂസഫലിക്ക് വി ഡി സതീശന്റെ മറുപടികലുഷിതമായ രാഷ്ട്രീയ സാഹചര്യം കാരണമാണ് ലോക കേരള സഭയിൽ നിന്ന് UDF നേതാക്കൾ വിട്ടു നിൽക്കുന്നത്. ഇക്കാര്യം പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഞാൻ തന്നെ യൂസഫലിയെ അറിയിച്ചതുമാണ്. എന്നിട്ടും അദ്ദേഹം ഇത്തരമൊരു പരാമർശം നടത്തിയതിനെ ന്യായീകരിക്കാനാകില്ല.
രണ്ട് ലോക കേരള സഭകൾ നടന്നു. ഇതിന്റെ ഫലം എന്താണ്, എന്തൊക്കെ ചെയ്തു എന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പ്രോഗ്രസ്സ് റിപ്പോർട്ട് അവതരിപ്പിക്കണമന്ന് തങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഒരു യുക്തിയുമില്ലാത്ത ചിലവാണ് ഇതിന്റെ പേരിൽ നടത്തിയത്. അതിനെ മാത്രമാണ് വിമർശിച്ചത്.
രാഷ്ട്രീയ കാരണങ്ങളാലാണ് വിട്ടു നിൽക്കുന്നതെന്ന് യൂസുഫലിയോട് താൻ നേരിട്ട് പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും അദ്ദേഹം ഭക്ഷണത്തിന്റേയും താമസത്തിന്റേയും കാര്യം തങ്ങൾ പറഞ്ഞു എന്ന വ്യാഖ്യാനം നൽകിയത് തീരെ ശരിയായില്ലെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.