തിരുവനന്തപുരം: തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചാരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മയെ ആദരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ഗോത്രവര്ഗ്ഗ ജനതയുടെ സംഗീതപാരമ്പര്യത്തെ ലോകശ്രദ്ധയിലേക്കെത്തിച്ച കലാകാരിയെ ആദരിച്ചതിലൂടെ 'പരമ്പരാഗത അറിവുകളുടെ സംരക്ഷണത്തിലും പ്രചാരണത്തിലും തദ്ദേശീയ വനിതകളുടെ പങ്കാളിത്തം' എന്ന ഇത്തവണത്തെ ദിനാചരണത്തിന്റെ സന്ദേശം ഉയർത്തിപ്പിടിക്കുകയാണ് സർക്കാർ ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കാണുവാനും അവ വരും തലമുറയിലേയ്ക്ക് കൂടി പകരുവാനും നമുക്ക് സാധിക്കേണ്ടതുണ്ട്. അതോടൊപ്പം അവരുടെ ക്ഷേമത്തിനും പുരോഗതിയ്ക്കുമായി ഫലപ്രദമയ നയങ്ങൾ നടപ്പാക്കേണ്ടതുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ലക്ഷ്യങ്ങൾ മുൻനിർത്തി സർക്കാർ ഈ മേഖലയുമായി ബന്ധപ്പെട്ട നയങ്ങളും പദ്ധതികളും ആവിഷ്കരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അതിന്റെ ഭാഗമായി ആദിവാസി ജനവിഭാഗത്തിന്റെ വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, ഭൂമി, പാർപ്പിടം തുടങ്ങിയ നിരവധി ആവശ്യങ്ങളിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ സാധിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.ചടങ്ങില്‍ മന്ത്രിമാരായ കെ.രാധാകൃഷ്ണന്‍, വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍, ആന്റണി രാജു, മേയര്‍ ആര്യാ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
രീതിക്ക് തുടക്കമിട്ടത് ഈ സർക്കാരാണ്. ഇത്തവണത്തെ സംസ്ഥാന ബജറ്റില് 735 കോടി രൂപയാണ് പട്ടികവര്ഗ്ഗ വിഭാഗങ്ങള്ക്കായി വകയിരുത്തിയത്. ഇത് മുന്വര്ഷത്തേക്കാള് 57 കോടി രൂപ അധികമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cm pinarayi vijayan, Nanjiyamma