മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷ പരാമർശം; പി.സി ജോർജിനെതിരെ പരാതി
മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷ പരാമർശം; പി.സി ജോർജിനെതിരെ പരാതി
കേരളത്തെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായി മാറ്റിത്തീര്‍ക്കാന്‍ രണ്ടുലക്ഷം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യിപ്പിച്ചിട്ടുണ്ടെന്നായിരുന്നു പി. സി ജോര്‍ജിന്റെ വിവാദ പരാമര്‍ശം
പി സി ജോർജ്
Last Updated :
Share this:
കോട്ടയം: മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് പൂഞ്ഞാറിലെ മുന്‍ എംഎല്‍എ പിസി ജോർജിനെതിരെ പൊലീസിൽ പരാതി. നടയ്ക്കല്‍ കാരയ്ക്കാട് സ്വദേശി എം.എം. മുജീബാണ് ഈ മാസം 11ന് ജോര്‍ജിനെതിരെ നടപടിയാവശ്യപ്പെട്ട് ഈരാറ്റുപേട്ട സ്റ്റേഷന് ഹൗസ് ഓഫിസര്‍ക്ക് പരാതി നല്‍കിയത്. മെയ് ഒമ്പതിന് ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് പി സി ജോർജിന്റെ വിവാദ പരാമർശം ഉണ്ടായത്. മതസ്പർദ്ധയുണ്ടാക്കുന്ന പരാമർശങ്ങളാണ് പി.സി ജോർജ് നടത്തിയതെന്നും പരാതിയിൽ പറയുന്നു. ഉത്തരവാദപ്പെട്ട നേതാവില്‍നിന്ന് ഇത്തരം പ്രവൃത്തികളുണ്ടാകുന്നത് വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ മനഃപൂര്‍വം പ്രശ്നങ്ങളുണ്ടാക്കാനാണെന്നും മുജീബ് നൽകിയ പരാതിയിൽ ചൂണ്ടികാണിക്കുന്നു.
കേരളത്തെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായി മാറ്റിത്തീര്‍ക്കാന്‍ രണ്ടുലക്ഷം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യിപ്പിച്ചിട്ടുണ്ടെന്നായിരുന്നു പി. സി ജോര്‍ജിന്റെ വിവാദ പരാമര്‍ശം. ജോര്‍ജിന്റെ പരാമര്‍ശം വംശീയമാണെന്നും ക്രിസ്ത്യന്‍- മുസ്ലീം സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും പരാതിയിൽ പറയുന്നു. 2030ല്‍ കേരളം ഒരു മുസ്ലീം സ്റ്റേറ്റാക്കുമെന്നും 2040ല്‍ ഇന്ത്യ മുസ്ലീം രാജ്യമാക്കുമെന്നും പ്രഖ്യാപനം തന്നെയുണ്ടെന്ന് ജോര്‍ജ് വിവാദ അഭിമുഖത്തില്‍ പറഞ്ഞു. 15 ലക്ഷം വരെ ക്രിസ്ത്യാനികളെ അവര്‍ വെടിവെച്ച് കൊന്നിട്ടുണ്ടാകുമെന്നും ജോര്‍ജ് അഭിമുഖത്തിനിടെ പരാമർശിച്ചിട്ടുണ്ട്.
ലൗ ജിഹാദുണ്ടെന്ന് പിസി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ മുന്‍പും വിവാദമായിരുന്നു. ഈരാറ്റുപേട്ടയില്‍ മാത്രം 47 പെണ്‍കുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് മുന്‍പ് പി സി ജോര്‍ജ് പറഞ്ഞത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 'സഖാവ് വി എസ് അച്യൂതാനന്ദന് വളരെ വ്യക്തമായിട്ട് ലൗ ജിഹാദിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇതിന് പിന്നില്‍ മുസ്ലിം സമുദായമല്ല. മുസ്ലീമിലെ ചില തീവ്രവാദികളാണ്. അവര്‍ ചെയ്യുന്ന മര്യാദകേടാണ്. ഇവര്‍ എന്ത് വൃത്തികേടിനും കൂട്ട് നില്ക്കും. ഈരാറ്റുപേട്ടയില്‍ മാത്രം 47 കുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ട്. അതില്‍ 12 പേരും മുസ്ലിം പെണ്‍കുട്ടികളാണ്. 35 ക്രിസത്യനും. നായര്‍, ഈഴവ പെണ്‍കുട്ടികളെയും നഷ്ടമായിട്ടുണ്ട്. ഒരാഴ്ച് മുമ്പ് ഒരാള്‍ പോയി. ആര് കൊണ്ട് പോയി, എങ്ങനെ കൊണ്ട് പോയി എന്നൊന്നും അറിയില്ല. ഒരു മാസം മുമ്പ് പ്രാര്‍ത്ഥിച്ചോണ്ടിരിക്കുമ്പോഴാണ് ഒരു പെണ്‍കുട്ടി മോട്ടോര്‍ സൈക്കിളില്‍ പോയത്. പിറ്റേന്ന് ഞങ്ങള്‍ വിവാഹിതരായി എന്നും പറഞ്ഞ് തലയില്‍ മുണ്ട് ഇട്ടാണ് പടം കണ്ട്. തന്തയും തള്ളയും എങ്ങനെ സഹിക്കും'- പിസി ജോര്‍ജ് മുന്‍പ് മറ്റൊരു അഭിമുഖത്തില്‍ നടത്തിയ പരാമർശങ്ങളാണിത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.