• HOME
  • »
  • NEWS
  • »
  • kerala
  • »
  • പിണറായിയുടെ രാഷ്ട്രീയ വൈഭവം പുകഴ്ത്തി കെ മുരളീധരന്‍; 'മതവിഭാഗങ്ങളെ ഒന്നിച്ചുകൊണ്ടുപോകാന്‍ അസാമാന്യകഴിവ്'

പിണറായിയുടെ രാഷ്ട്രീയ വൈഭവം പുകഴ്ത്തി കെ മുരളീധരന്‍; 'മതവിഭാഗങ്ങളെ ഒന്നിച്ചുകൊണ്ടുപോകാന്‍ അസാമാന്യകഴിവ്'

കരുണാകരന് ശേഷം ഈ വൈഭവമുള്ള രാഷ്ട്രീയ നേതാവ് പിണറായി വിജയൻ ആണെന്നും കെ മുരളീധരൻ പറഞ്ഞു.

കെ. മുരളീധരൻ

കെ. മുരളീധരൻ

  • Share this:
    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ വൈഭവം പരാമർശിച്ചു കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. എല്ലാ ജാതി മത വിഭാഗങ്ങളെയും ഒന്നിച്ചുകൊണ്ടുപോകാൻ പിണറായിക്ക് അസാമാന്യ കഴിവുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വിജയത്തിന് പ്രധാന കാരണം ഇതാണ്. മുമ്പ് കെ കരുണാകരൻ ആണ് ഈ കഴിവ് പ്രകടിപ്പിച്ചിരുന്ന വ്യക്തി. കരുണാകരന് ശേഷം ഈ വൈഭവമുള്ള രാഷ്ട്രീയ നേതാവ് പിണറായി വിജയൻ ആണെന്നും കെ മുരളീധരൻ പറഞ്ഞു.

    കോൺഗ്രസിന്റെ സംഘടനാ ദൗർബല്യം പരാമർശിക്കുമ്പോൾ ആണ് കെ മുരളീധരന്റെ ഈ വാക്കുകൾ.  എല്ലാ മതവിഭാഗങ്ങളും ആയി ഒത്തുപോകാൻ കോൺഗ്രസിന് കഴിയണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇത് ഉണ്ടാവാത്തതാണ് തിരിച്ചടിക്ക് കാരണമായത്. കോൺഗ്രസിൽ അച്ചടക്കം പരമപ്രധാനമാണ്. തനിക്കും  ഈ അച്ചടക്കം ബാധകമാണെന്നും മുരളീധരൻ പറഞ്ഞു.

    സെമികേഡർ ശൈലി സംബന്ധിച്ച് കോൺഗ്രസിൽ വലിയ  ആശയക്കുഴപ്പമുണ്ട്. എന്നാൽ സെമി കേഡർ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് കെ മുരളീധരൻ വിശദീകരിക്കുകയാണ്. പാർട്ടിക്കുള്ളിലെ ജനാധിപത്യമാണ് സെമി കേഡർ ശൈലിയിലൂടെ ലക്ഷ്യമിടുന്നത്. വിമർശനങ്ങളെല്ലാം പാർട്ടിക്കുള്ളിൽ നടത്താം, മറ്റു വേദികളിൽ ഇത് പാടില്ല. സിപിഎമ്മിന്റെ ശൈലി അല്ല  കോൺഗ്രസ് പിന്തുടരുന്നത്. കോൺഗ്രസിന്റെ ഭരണഘടന തന്നെ സെമി കേഡർ ശൈലിയിലുള്ളതാണന്ന് കെ മുരളീധരൻ പറഞ്ഞു.

    Also Read-സ്കൂൾ തുറക്കൽ: രണ്ട് ദിവസത്തിനുള്ളിൽ വിശദമായ പദ്ധതി തയ്യാറാക്കും : മന്ത്രി വി ശിവൻകുട്ടി

    2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലേറി എങ്കിലും, ആ തെരഞ്ഞെടുപ്പിൽ തന്നെ കോൺഗ്രസിന് തിരിച്ചടി ഉണ്ടാവാൻ തുടങ്ങി. പക്ഷേ പാർട്ടി നേതൃത്വം ഇത് മനസ്സിലാക്കിയില്ല. ഭരണം കിട്ടിയ തെരഞ്ഞെടുപ്പ് ആയിട്ടും ഇടുക്കി, കോഴിക്കോട് ജില്ലകളിൽ കോൺഗ്രസിന് ഒരു എംഎൽഎമാർ പോലും ഉണ്ടായില്ല. സംസ്ഥാന ഭരണം ഉണ്ടല്ലോ എന്ന് കരുതി ഇത് മനപ്പൂർവം മറക്കുകയായിരുന്നു. 2016ലെ തെരഞ്ഞെടുപ്പോടെ തിരിച്ചടി ശക്തമായി പ്രകടമായി. കഴിഞ്ഞ തെരഞ്ഞെടുപ്പോടെ കോൺഗ്രസിന്റെ തകർച്ച പൂർണമായി.

    പാർട്ടിയുടെ ശൈലിയിൽ അടിമുടി മാറ്റം ആണ് ആവശ്യം. കോൺഗ്രസ് യോഗങ്ങളിൽ മൊബൈൽ ജാമറുകൾ സ്ഥാപിക്കണം. പാർട്ടി സ്ഥാനാർഥിയെ വിജയിപ്പിക്കുന്നതിനേക്കാൾ തോൽപ്പിക്കുന്നതിനാണ് പ്രവർത്തകർ ശ്രമിക്കുന്നത്. തിരുവനന്തപുരം ജില്ലാ നേതൃത്വ പരിശീലന പരിപാടിയിൽ ആയിരുന്നു പരാമർശങ്ങൾ.

    Also Read-കെഎസ്ആര്‍ടിസി സ്ഥിരം ജീവനക്കാര്‍ മാലിന്യവാഹനം ഓടിക്കാന്‍ എത്തിയില്ലെങ്കില്‍ എംപാനല്‍ ജീവനക്കാരെ ഉപയോഗിക്കും; ബിജുപ്രഭാകര്‍

    രാഷ്ട്രീയകാര്യ സമിതി യോഗങ്ങളിലെ വാർത്തകൾ ചോർന്നു പോകുന്നതിലും യോഗത്തിൽ സംസാരിച്ചവർ ആശങ്ക രേഖപ്പെടുത്തി. യോഗം നടക്കുമ്പോൾ തൽസമയം തന്നെ ചർച്ചകൾ മാധ്യമങ്ങളിൽ എത്തുന്നു. ഇതും അച്ചടക്കലംഘനം അല്ലേ എന്ന് സംസാരിച്ച ചിലർ ചോദിച്ചു.
    Published by:Jayesh Krishnan
    First published: