കോട്ടയം: പുതിയതായി നിർമിക്കുന്ന ഏറ്റുമാനൂർ നഗരസഭ മന്ദിരത്തിന്റെ തറക്കല്ലീൽ ചടങ്ങിന് മുൻപ് കൗൺസിലർമാർ പൂജ നടത്തിയത് വിവാദത്തില്‍. സെപ്റ്റംബര്‍ 16ന് വൈകിട്ട് അഞ്ചിനായിരുന്നു തറക്കല്ലീടീൽ നടന്നത്. എന്നൽ ഇതിന് മുൻപ് ചെയർപേഴ്സൻറെ നേതൃത്വത്തിലുള്ള ഒരു വിഭാഗം കൗൺസിലർമാർ രാവിലെ പൂജ നടത്തിയെന്നാണ് ആരോപണം.
സെപ്റ്റംബർ 16ന് വൈകിട്ട് മന്ത്രി വിഎൻ വാസവനാണ് എത്തി തറക്കല്ലിട്ടത്. പഴയ പഞ്ചായത്ത് കെട്ടിടം ഇരുന്നിടത്താണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. പൂജ നടത്തിയ വിഷയം ചില നരസഭാംഗങ്ങൾ കൗൺസിൽ യോഗത്തിൽ ഉന്നയിച്ചതിനെ തുടർന്ന് ബഹളം ഉണ്ടായി.
Also Read-നരബലി: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പോരാട്ടം ശക്തമാക്കണമെന്ന് സിപിഎം
സന്ധ്യ മയങ്ങിയശേഷം തറക്കല്ലിടുന്നത് ദോഷകരമാണെന്ന ചിന്തയിലാണ് രാവിലെ പൂജാകർമങ്ങൾ ചെയ്യാൻ നഗരസഭ അധികൃതരെ പ്രേരിപ്പിച്ചതെന്നും ഇത് അന്ധവിശ്വാസമാണെന്നും ബുധനാഴ്ച നഗരസഭയ്ക്ക് മുൻപിൽ എൽഡിഎഫ് നടത്തിയ ധർണയിൽ കൗൺസിലർമാർ ആരോപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ettumanoor