• HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രഭാവർമ്മയ്ക്ക് ഗുരുവായൂർ ദേവസ്വം അവാർഡ് നൽകുന്നതിനെതിരെ ഹൈന്ദവ സംഘടനകൾ

പ്രഭാവർമ്മയ്ക്ക് ഗുരുവായൂർ ദേവസ്വം അവാർഡ് നൽകുന്നതിനെതിരെ ഹൈന്ദവ സംഘടനകൾ

2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, 2013 ലെ വയലാര്‍ അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്ക്കാരങ്ങള്‍ നേടിയ കൃതിയാണിത്.

News18 Malayalam

News18 Malayalam

  • Share this:
    കവിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകനുമായ പ്രഭാവർമ്മ രചിച്ച ശ്യാമമാധവം എന്ന കൃതിയ്ക്ക് ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന അവാർഡ്  നൽകുന്നതിനെതിരെ ഹൈന്ദവ സംഘടനകൾ രംഗത്ത്. സന്യാസിമാരുടെ കൂട്ടായ്മയായ മാർഗദർശക് മണ്ഡലും ഹിന്ദുഐക്യവേദിയുമാണ് പ്രതിഷേധം ഉയർത്തുന്നത്.

    2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, 2013 ലെ വയലാര്‍ അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്ക്കാരങ്ങള്‍ നേടിയ രചനയാണ് ശ്യാമമാധവം.

    ശ്രീകൃഷ്ണനെ തെറ്റായ രീതിയിൽ ചിത്രീകരിച്ച കൃതിക്ക് ദേവസ്വം ജ്ഞാനപ്പാന അവാർഡ് നൽകുന്നത് നീതീകരിക്കാനാവില്ലെന്നതാണ് സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. ഭക്തകവിയായ പൂന്താനത്തിന്റെ പേരിലുള്ള പുരസ്കാരം കൃഷ്ണനെ വികലമായി ചിത്രീകരിച്ച പ്രഭാവർമ്മയ്ക്ക് നൽകുന്നത് അംഗീകരിക്കാൻ ആവില്ല എന്നതാണ് സംഘടനകളുടെ നിലപാട്.

    "പ്രഭാവർമ മികച്ച കവി ആണെങ്കിലും ശ്യാമമാധവത്തിൽ ശ്രീകൃഷ്ണനെ ചിത്രീകരിച്ചത് ശരിയായല്ല. ഒരു ശ്രീകൃഷ്ണ ക്ഷേത്ര ഭരണസമിതി തന്നെ പ്രഭാവർമ്മയ്ക്ക് പുരസ്കാരം നൽകുന്നത് മറ്റ് താല്പര്യങ്ങൾക്ക് വേണ്ടിയാണ്,' സന്യാസിമാരുടെ കൂട്ടായ്മയായ ഹിന്ദു മാർഗദർശക് മണ്ഡൽ രക്ഷാധികാരി പ്രജ്ഞാനാന്ദതീർഥപാദസ്വാമി പറഞ്ഞു. "മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് ഈ പുരസ്കാരം നൽകുന്നത് മുഖ്യമന്ത്രിയെ തൃപ്തിപ്പെടുത്താനാണ്. ഭക്തരെ അവഹേളിക്കുന്ന സമീപനമാണിത്, ' അദ്ദേഹം ആരോപിച്ചു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സംഘടന.

    Also Read- അവിനാശി അപകടം: കണ്ടെയ്നർ ലോറിയുമായി മുറുക്കി ഘടിപ്പിക്കാത്തത് ദുരന്തത്തിന്‍റെ ആഘാതം കൂട്ടി

    ഹിന്ദു ഐക്യവേദിയും ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ രംഗത്തുവന്നിട്ടുണ്ട്. തീരുമാനം പുനപരിശോധിച്ചില്ലെങ്കിൽ ഭക്തരുടെ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ഹിന്ദു ഐക്യവേദി. ഫെബ്രുവരി 28 ന് വൈകുന്നേരം ഗുരുവായൂരിൽ വച്ചാണ് ജ്ഞാനപ്പാന അവാർഡ് നൽകുന്നത്.

    മലയാള സാഹിത്യ ചരിത്രത്തില്‍ അത്യപൂര്‍വ ബഹിഷ്കരണത്തിന് വിധേയമായ കവിതയാണ് ശ്യാമമാധവം. 2012 മെയ് മാസത്തിൽ സമകാലിക മലയാളം വാരികയില്‍ കാവ്യപരമ്പരയായാണ് ശ്യാമമാധവം പ്രസിദ്ധീകരിച്ചു തുടങ്ങിയത്. ഇതിനിടെയാണ് ആർഎംപി നേതാവായിരുന്ന  ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് കവി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിനോടുള്ള പ്രതിഷേധമായി കവിത തുടര്‍ന്ന് പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് വാരികയുടെ പത്രാധിപർ എസ്.ജയചന്ദ്രൻ നായർ തീരുമാനിച്ചു. കവിത മൂന്നാം ലക്കത്തിൽ പ്രസിദ്ധീകരണം നിര്‍ത്തിയത് മലയാള സാസ്കാരിക രംഗത്ത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ഈ സംഭവത്തോടെയാണ് ശ്യാമമാധവം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.
    Published by:Chandrakanth viswanath
    First published: