HOME /NEWS /Kerala / 'ഞാൻ മന്ത്രിയായിരുന്ന ആളല്ലേ, അങ്ങനെ ഒഴിവാക്കാമോ?' നോട്ടീസില്‍ പേരില്ലാത്തതിന് മന്ത്രിയെ വേദിയിലിരുത്തി വിമർശിച്ച് എംഎം മണി

'ഞാൻ മന്ത്രിയായിരുന്ന ആളല്ലേ, അങ്ങനെ ഒഴിവാക്കാമോ?' നോട്ടീസില്‍ പേരില്ലാത്തതിന് മന്ത്രിയെ വേദിയിലിരുത്തി വിമർശിച്ച് എംഎം മണി

തന്റെ വാ മുടി കെട്ടാൻ ആരും നോക്കണ്ട. ഫോറസ്റ്റുകാർ ഇത് മനസ്സിലാക്കുന്നതാണ് നല്ലതെന്നും മണി കൂട്ടിച്ചേർത്തു

തന്റെ വാ മുടി കെട്ടാൻ ആരും നോക്കണ്ട. ഫോറസ്റ്റുകാർ ഇത് മനസ്സിലാക്കുന്നതാണ് നല്ലതെന്നും മണി കൂട്ടിച്ചേർത്തു

തന്റെ വാ മുടി കെട്ടാൻ ആരും നോക്കണ്ട. ഫോറസ്റ്റുകാർ ഇത് മനസ്സിലാക്കുന്നതാണ് നല്ലതെന്നും മണി കൂട്ടിച്ചേർത്തു

  • Share this:

    മന്ത്രി വേദിയിലിരിക്കെ വനംവകുപ്പിനെയും ഉദ്യോഗസ്ഥരെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ മന്ത്രിയും എംഎല്‍എയുമായ എംഎം മണി. വനംവകുപ്പിന്റെ നേത്യത്വത്തില്‍ നടത്തിയ വനം സൗഹ്യദ സദസ്സ് പരിപാടിയില്‍ എംഎം മണിയെയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ പേര് ഒഴിവാക്കിയതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. വനം മന്ത്രി എ.കെ ശശീന്ദ്രനെ വേദിയിലിരുത്തിയായിരുന്നു എംഎം മണിയുടെ വിമര്‍ശനം.

    അരിക്കൊമ്പൻ വിഷയത്തിൽ സുപ്രീം കോടതിയിൽ പോയത് ഹൈക്കോടതി ഉത്തരവിന് ബലം നൽകി. ഇത് തന്നെയായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ലക്ഷ്യമെന്നും എം എം മണി പറഞ്ഞു. വിഷയത്തിൽ താനെടുത്ത നിലപാടിൽ ഉദ്യോഗസ്ഥർക്ക് പകയാണ്. അതിന്റെ ഭാഗമായാണ് നോട്ടീസ് പോലും വെക്കാതിരുന്നത്. മര്യാദ എങ്കിൽ മര്യാദ അല്ലെങ്കിൽ നാട്ടുകാർ മര്യാദകേട് കാണിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരെ നോക്കി എം എം മണി പറഞ്ഞു.

    Also Read- ‘നാട്ടിൽ സൈക്കിൾ വാടകയ്ക്ക് കിട്ടാത്തവർക്കൊപ്പം ഇറങ്ങിത്തിരിച്ചിട്ട് എന്ത് കാര്യം’; ജോണി നെല്ലൂരിനെ പരിഹസിച്ച് മന്ത്രി സജി ചെറിയാന്‍

    താൻ മന്ത്രിയായിരുന്ന ആളാണ്. ഇപ്പോഴും എംഎൽഎയാണ്. തന്റെ മണ്ഡലം ഉൾപ്പെടുന്ന ശാന്തന്‍പാറ പഞ്ചായത്തിലാണ് അരികൊമ്പന്റ ആക്രമണം ഏറ്റവും അധികം ഉള്ളത്. അത് ഉദ്യോഗസ്ഥർ മറക്കരുത്. തന്റെ വാ മുടി കെട്ടാൻ ആരും നോക്കണ്ട. ഫോറസ്റ്റുകാർ ഇത് മനസ്സിലാക്കുന്നതാണ് നല്ലതെന്നും മണി കൂട്ടിച്ചേർത്തു. എംഎം മണിയുടെ പ്രസംഗത്തിനിടെ ശ്രദ്ധമാറിപ്പോയ മന്ത്രി എ.കെ ശശീന്ദ്രനെ ‘എടോ മന്ത്രി’ എന്നാണ് എംഎ മണി സംബോദധന ചെയ്തത്.
    അതേസമയം, എം എം മണിയുടെ പേര് നോട്ടീസിൽ ഉൾപ്പെടുത്താതിരുന്നത് പരിശോധിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു. യോഗത്തിൽ അധ്യക്ഷനാവാനുള്ള യോഗ്യത എംഎം മണിക്ക് ഉണ്ടായിരുന്നു. ഉദ്യോഗസ്ഥർക്ക് തെറ്റിദ്ധാരണ സംഭവിച്ചതാകാമെന്നും എ. കെ ശശീന്ദ്രൻ പറഞ്ഞു.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: AK Saseendran, Forest department, Mm mani