കൊച്ചി: പെരിയ കൊലപാതകത്തിൽ സി.പി.എമ്മിന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ. അതേസമയം, പെരിയ ഇരട്ട കൊലപാതക കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. നിഷ്ഠൂര കൊലപാതകമാണ് നടന്നതെന്നും അന്വേഷണത്തിനു പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പെരിയ കൊലപാതകം വ്യക്തിവൈരാഗ്യം മൂലമെന്ന സി.പി.എം വാദം ഏറ്റുപറയുന്നതാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. 2018ല്‍ മുണ്ടാട് പീപ്പിള്‍സ് കോളജില്‍ കെ.എസ്.യു - എസ്.എഫ്.ഐ സംഘര്‍ഷം ഉണ്ടായെന്നും പിന്നീട് ഇത് കോണ്‍ഗ്രസ് - സിപിഎം സംഘര്‍ഷത്തില്‍ കലാശിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെരിയ ഇരട്ടക്കൊലപാതകക്കേസിലെ ഒന്നാംപ്രതിയും സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗവുമായ പീതാംബരനെ കൊല്ലപ്പെട്ട ശരത് ലാലും സംഘവും പരിക്കേല്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേസില്‍ സി.പി.എമ്മിന്റെ ഉന്നതനേതാക്കള്‍ ഉള്‍പ്പെട്ടതായി തെളിവില്ല. പ്രതികളെ സി.പി.എം നേതാക്കള്‍ സഹായിച്ചിട്ടുമില്ല.
തെരഞ്ഞെടുപ്പ് ബോണ്ട് വാങ്ങുന്നതിനുള്ള സമയപരിധി വെട്ടിക്കുറച്ച് കോടതി അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് ആരോഗ്യപ്രശ്നങ്ങള്‍ മൂലമാണെന്നും കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സി.പി.എം നേതാവ് വി.പി.പി മുസ്തഫ നടത്തിയത് രാഷ്ട്രീയ പ്രസംഗമാണെന്നും ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ളതൊന്നും പ്രസംഗത്തിലില്ലെന്നുമാണ് റിപ്പോര്‍ട്ട്. ഇത് കൊലപാതകത്തിന് പ്രേരണയായിട്ടില്ലെന്നും വി.പി.പി മുസ്തഫക്ക് കൊലപാതകവുമായി ബന്ധമുളളതിന് തെളിവില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പിടിയിലായ 10 പ്രതികളാണ് ഗൂഢാലോചന നടത്തിയതെന്നും സര്‍ക്കാര്‍ പറയുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.