കൊച്ചി: കൊലപാതക ഗൂഢാലോചന കേസിൽ ദിലീപിൻ്റെ (Dileep) ഫോണുകൾ തിരുവനന്തപുരം (Thiruvananthapuram) ഫോറൻസിക് ലാബിൽ പരിശോധിക്കണമെന്ന് അന്വേഷണ സംഘം. ഈ ആവശ്യം ഉന്നയിച്ച് ക്രൈംബ്രാഞ്ച് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. അന്വേഷണ സംഘത്തലവനായ എസ് പി മോഹനചന്ദ്രനാണ് കോടതി ചേംബറിലെത്തി അപേക്ഷ നൽകിയത്.കോടതി നേരിട്ട് സൈബർ ഫോറൻസിക് ലാബിലേക്കയക്കണമെന്നാണ് ആവശ്യം.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ആറ് ഫോണുകള്‍ ഇന്നലെയാണ് ആലുവ ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെത്തിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ഫോണുകള്‍ എത്തിച്ചത്.
ഫോണുകള്‍ അന്വേഷണസംഘത്തിന് നല്‍കണോ എന്ന് മജിസ്ട്രേറ്റിന് തീരുമാനിക്കാം. ദിലീപ് കോടതിയില്‍ സമര്‍പ്പിക്കാത്ത ഫോണില്‍ നിന്ന് ഒട്ടേറെ കോളുകള്‍ പോയിട്ടുണ്ടെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വ്യാഴാഴ്ച വിധി പറയും. എല്ലാ ഫോണുകളും ദിലീപ് ഹാജരാക്കിയില്ലെന്ന പ്രോസിക്യൂഷന്റെ ആരോപണത്തെ തുടര്‍ന്ന് ഫോണുകള്‍ അന്വേഷണ സംഘത്തോട് പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചട്ടുണ്ട്. പരിശോധനയ്ക്ക് പിന്നാലെയായിരുന്നു കോടതിയില്‍ വാദം തുടങ്ങിയത്. ദിലീപും പ്രതികളും ഉപയോഗിച്ച പുതിയ ഫോണുകള്‍ കൂടി കണ്ടെത്തിയിട്ടുണ്ടെന്ന് ഡിജിപി ഹൈക്കോടതിയെ അറിയിച്ചു. ദിലീപിന്റെ മറ്റ് ഫോണുകള്‍ ഹാജരാക്കാനും നിര്‍ദ്ദേശം നല്‍കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
പ്രോസിക്യൂഷന് കോടതിയില്‍ നല്കിയ പട്ടികയിലെ ഒന്നാം നമ്പര്‍ ഫോണ്‍ പഴയതാണെന്നാണ് ദിലീപ് പറയുന്നത്. എന്നാല്‍ 2021 ജനുവരി മുതല്‍ ആഗറ്റ് 30 വരെ ഫോണ്‍ സജീവമായിരുന്നു 2000 ല്‍ അധികം കോളുകള്‍ ഫോണില്‍ നിന്ന് വിളിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. പ്രതിക്ക് പ്രത്യേക പരിഗണന നല്‍കുന്നെന്ന് ആക്ഷേപമുണ്ടെന്നും ഇത് പ്രോത്സാഹിപ്പിക്കാനാവില്ലെന്നും ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി പറഞ്ഞിരുന്നു.
കേസില്‍ വാദം കേട്ട ശേഷം ഫോണുകള്‍ ആലുവ കോടതിക്ക് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.വൈകിട്ടോടെ ഹൈക്കോടതി ഉദ്യോഗസ്ഥര്‍ ഫോണുകള്‍ ആലുവ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചു. ഫോണുകളുടെ അണ്‍ലോക്ക് പാറ്റേണ്‍ പ്രതികള്‍ കോടതിക്ക് നല്‍കണം. രജിസ്ട്രാര്‍ ജനറല്‍ കൈമാറുന്ന ഫോണുകള്‍ അന്വേഷണ സംഘത്തിന് നല്‍കണോയെന്ന് മജിസ്ട്രേറ്റിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച ഉച്ചക്ക് 1.45 ന് പരിഗണിക്കും.
ദിലീപിന്റെ ഫോണുകൾ ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി
വധശ്രമ ഗൂഢാലോചന കേസിലെ നിർണായക തെളിവായ നടൻ ദിലീപിന്റെ (Actor Dileep) ഫോണുകൾ ആലുവ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ചു. ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ് എന്നിവരുടേയും ഫോണുകളും കോടതിയിൽ ഹാജരാക്കി. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് ഫോണുകൾ ആലുവയിലെ കോടതിയിലെത്തിച്ചത്.
Also Read-
Dileep Case | ദിലീപിനെതിരായ ഗൂഢാലോചനാക്കേസ്; കൊച്ചിയിലെ ഫ്ളാറ്റില്‍ ക്രൈംബ്രാഞ്ചിന്റെ പരിശോധന
ദിലീപിന്റെ അടക്കം കേസിലെ പ്രതികളുടെ മൊബൈൽ ഫോണുകൾ പരിശോധനയ്ക്ക് വേണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ പ്രതികളുടെ അഭിഭാഷകർ ഇതിനെ എതിർത്തിരുന്നു. ഇതിനെത്തുടർന്നാണ് ക്രൈം ബ്രാഞ്ചിന്റെയും പ്രതികളുടെയും സമ്മതത്തോടെ ഫോൺ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറുകയായിരുന്നു. ഫോൺ പരിശോധനയ്ക്ക് നൽകണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഉടൻ കോടതിയെ സമീപിക്കും.
ക്രൈംബ്രാഞ്ച് പട്ടികയിലുള്ള 6 ഫോണുകളാണ് ദിലീപും മറ്റു പ്രതികളും ഹാജരാക്കിയത്. എന്നാൽ ദിലീപിന്റെ കൈവശമുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്ന ഫോണുകൾ നേരത്തെ കോടതിയിൽ ഹാജരായിരുന്നില്ല. ഈ ഫോൺ ദിലീപ് ബോധപൂർവം ഹാജരാക്കാതെ ഇരിക്കുകയാണ് എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഗൂഢാലോചന നടക്കുന്ന സമയത്ത് ദിലീപ് ഉപയോഗിച്ച ഫോൺ ആണ് ഹാജരാക്കാത്തത് എന്നും ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. എന്നാൽ ഇത്തരത്തിൽ ഒരു ഫോൺ താൻ ഉപയോഗിച്ചിട്ടില്ല എന്നാണ് ദിലീപ് പറയുന്നത്. ഒളിപ്പിച്ച് ഈ ഫോണിൽ നിന്നും ദിലീപ് 2000 കോളുകൾ വിളിച്ചതിന്റെ വിവരങ്ങളും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.