മലപ്പുറം: താനൂർ ഓട്ടമ്പ്രം തൂവൽ തീരത്ത് വിനോദ സഞ്ചാര ബോട്ട് മറിഞ്ഞു 22 പേരുടെ മരണത്തിന്റെ നടുക്കം ഇന്നും മലയാളികളുടെ ഉളളിൽ നിന്ന് മാഞ്ഞിട്ടില്ല. ഇതിനിടയിലാണ് കുട്ടികളും, സ്ത്രീകളും ഉൾപ്പെടെയുള്ള യാത്രക്കാരുമായി ചെറുവള്ളത്തിൽ ഉല്ലാസയാത്ര. ജീവൻ പണയപ്പെടുത്തി, നിയമം ലംഘിച്ച് മത്സ്യബന്ധനത്തിനു മാത്രം ഉപയോഗിക്കുന്ന വള്ളം കൈകുഞ്ഞുൾപ്പെടെയുള്ള യാത്രക്കാരുമായി സർവീസ് നടത്തിയത്.
തിരൂർ പടിഞ്ഞാറെക്കര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മസ്ക്കിൽ എന്ന ഇൻബോർഡ് വള്ളത്തിന്റെ കാരിയർ വള്ളമായ ചെറുവഞ്ചിയിലാണ് സ്ത്രീകളുൾപ്പെടെ ഏഴ് പേരടങ്ങുന്ന സംഘം ഉല്ലാസയാത്ര നടത്തിയത്. പൊന്നാനി അഴിമുഖത്ത് കൂടിയാണ് പടിഞ്ഞാറെക്കരയിലെ മസ്കിൽ വള്ളത്തിന്റെ കാരിയർ വഞ്ചി അപകടകരമായ യാത്ര നടത്തിയത്. പടിഞ്ഞാറെക്കരയിൽ നിന്നും ഭാരതപ്പുഴയും അറബിക്കടലും സംഗമിക്കുന്ന അഴിമുഖം വഴി ഭാരതപ്പുഴയിലെ കർമ്മ റോഡിനരികിലേക്കാണ് സംഘം യാത്ര ചെയ്തത്.
Also read-താനൂർ ബോട്ടപകടം: 22 പേരുടെ മരണം സ്ഥിരീകരിച്ചു; ഒരു കുടുംബത്തിലെ 9 പേർ
താനൂരിൽ നടന്ന ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ഉല്ലാസ ബോട്ടുകളുടെ സർവീസ് നിർത്തിവച്ചിരുന്നു. അതിൻറെ പശ്ചാത്തലത്തിലാണ് മത്സ്യബന്ധനത്തിന് മാത്രമുപയോഗിക്കേണ്ട ചെറുവള്ളത്തിൽ യാത്രക്കാരുമായി സർവീസ് നടത്തിയത്. സംഭവം ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് ഫിഷറീസ് വകുപ്പ് വള്ളത്തെ പിന്തുടർന്നെങ്കിലും ഇവർ വേഗത്തിൽ തിരികെ മടങ്ങിയതിനാൽ പിടികൂടാനായില്ല. വള്ളമുടമയുമായി ഫിഷറീസ് വകുപ്പ് ബന്ധപ്പെട്ട് വള്ളവും തൊഴിലാളികളേയും ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പരസ്യമായ നിയമ ലംഘനം നടത്തിയ ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരികരിക്കുമെന്ന് ഫിഷറീസ് അഡീഷണൽ ഡയറക്ടർ സുനീർ പറഞ്ഞു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Boat Service in Kerala, Malappuram