HOME /NEWS /Kerala / 'ഭരണം കുട്ടിക്കളിയാക്കി' തിരുവനന്തപുരം മേയർക്കെതിരെ ബിജെപി സമരം

'ഭരണം കുട്ടിക്കളിയാക്കി' തിരുവനന്തപുരം മേയർക്കെതിരെ ബിജെപി സമരം

ആര്യാ രാജേന്ദ്രൻ

ആര്യാ രാജേന്ദ്രൻ

സെമിനാറിൽ പങ്കെടുക്കാൻ ഡെപ്യൂട്ടി മേയർ എത്തിയെങ്കിലും ഉടനെ മടങ്ങിയെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. തുടർന്ന് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷയാണ് സെമിനാർ ഉദ്ഘാടനം ചെയ്തത്.

  • Share this:

    തിരുവനന്തപുരം: വികസന സെമിനാറിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രനെതിരെ  ബി.ജെ.പി. വികസന സെമിനാറിൽ പങ്കെടുക്കാതെ മേയർ കണ്ണൂരിലെ പാർട്ടി പരിപാടിയിൽ പങ്കെടുത്തെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. സംഭവത്തിൽ വിവി രാജേഷിന്റെ നേതൃത്വത്തിൽബി.ജെ.പി കൗൺസിലർമാർ പ്രതിഷേധിച്ചു.

    സെമിനാറിൽ പങ്കെടുക്കാൻ ഡെപ്യൂട്ടി മേയർ എത്തിയെങ്കിലും ഉടനെ മടങ്ങിയെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. തുടർന്ന് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷയാണ് സെമിനാർ ഉദ്ഘാടനം ചെയ്തത്. എന്നാൽ വികസന സെമിനാറല്ല നടന്നതെന്നാണ് മേയർ ആര്യ രാജേന്ദ്രൻ വ്യക്തമാക്കുന്നത്.

    Also Read 'ലാസ്റ്റ് ഗ്രേഡ് നിയമനങ്ങൾ വി.എസിന്റെ കത്തുകൂടി പരിഗണിച്ച്; ഇ.എം.എസിന്റെ കാലം മുതല്‍ കേരള ഹൗസിൽ ലോക്കല്‍ റിക്രൂട്ട്‌മെന്റ്': ഉമ്മൻ ചാണ്ടി

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    അതേസമയം കോര്‍പ്പറേഷനില്‍ വിദ്യാര്‍ഥിനിയെ മേയറാക്കി  സി.പി.എം പിന്‍സീറ്റ് ഡ്രൈവിങ് നടത്തുകയാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. മേയര്‍ ആര്യ രാജേന്ദ്രന്‍ കോര്‍പ്പറേഷന്‍ ഭരണം കുട്ടിക്കളിയാക്കിയെന്ന് ആരോപിച്ചായിരുന്നു ബി.ജെ.പിയുടെ സമരം. നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു 21 കാരിയെ മേയറാക്കാൻ സി.പി.എം തീരുമാനിച്ചത്. എന്നാൽ മേയറുടെ കുട്ടിക്കളി തുറന്നു കാട്ടാനുള്ള തീരുമാനത്തിലാണ് ബി.ജെപി.

    വർക്കിംഗ് ഗ്രൂപ്പിന്റെ ജനറൽ ബോഡി യോഗത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നാണ് മേയർ ആര്യാ രാജേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നത്. വികസന സെമിനാർ നടത്തിയെന്നും അതിൽ മേയർ പങ്കെടുത്തില്ല എന്നുമുള്ള വാർത്തകൾ ആണ് ബോധപൂർവ്വം പ്രചരിപ്പിക്കുന്നത്. രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള നുണപ്രചരണം മാത്രമാണിതെന്നും മേയർ വ്യക്തമാക്കി.

    First published:

    Tags: Arya Rajendran, Bjp, Thiruvananthapuram coroporation