തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ദമ്പതികൾ തീപൊള്ളലേറ്റു മരിച്ച സംഭവത്തിന് പിന്നാലെ ഇവരുടെ ഇളയ മകൻ രാഹുൽ രാജ് തളർന്നുവീണു ആശുപത്രിയിലായി. രണ്ടു ദിവസമായി ഇയാൾ ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്ന് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു. ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം.
അമ്മയുടെ ശവസംസ്ക്കാരത്തിന് പിന്നാലെയാണ് രാഹുൽ രാജ് തളർന്നുവീണത്. നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് പറഞ്ഞതിന് പിന്നാലെയാണ് രാഹുൽരാജ് തളർന്നുവീണത്. രണ്ടുദിവസമായി രാഹുൽ ഭക്ഷണം കഴിച്ചിരുന്നില്ല. ഇതാകാം തളർച്ചയ്ക്ക് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. രാഹുൽ രാജ് ഇപ്പോൾ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണവുമായി ബന്ധപ്പെട്ട് പരാതിക്കാരിയായ അയൽവാസി വസന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരാതിക്കാരിയെ അറസ്റ്റ് ചെയ്യാതെ മരിച്ച അമ്പിളിയുടെ മൃതദേഹം സംസ്കരിക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ നിലപാടെടുത്തതോടെയാണ് പൊലീസ് വസന്തയെ കസ്റ്റഡിയിലെടുത്തത്.
ക്രമസമാധാന പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് വസന്തയെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രി കടകംപളളി സുരേന്ദ്രന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പൊലീസിന്റെ നടപടി.
പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും മരിച്ച രാജന്റെയും അമ്പിളിയുടെയും വീട് സന്ദര്‍ശിച്ച ശേഷം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. അതേസമയം നെയ്യാറ്റിൻകരയിൽ മരിച്ച ദമ്പതികളുടെ മക്കൾക്ക് ഭൂമി വിട്ടു നൽകില്ലെന്ന് അയൽവാസിയും പരാതിക്കാരിയുമായ വസന്ത പറഞ്ഞിരുന്നു. താൻ നിയമത്തിന്റെ വഴിയിലൂടെയാണ് പോയതെന്ന് വസന്ത പറഞ്ഞു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.