• HOME
  • »
  • NEWS
  • »
  • kerala
  • »
  • ലൈഫ് മിഷൻ കേസ്; സി.എം. രവീന്ദ്രനെ ഇ.ഡി 10 മണിക്കൂർ ചോദ്യം ചെയ്തു; വീണ്ടും വിളിപ്പിച്ചേക്കും

ലൈഫ് മിഷൻ കേസ്; സി.എം. രവീന്ദ്രനെ ഇ.ഡി 10 മണിക്കൂർ ചോദ്യം ചെയ്തു; വീണ്ടും വിളിപ്പിച്ചേക്കും

വിവരശേഖരണത്തിനെന്ന നിലയിലാണ് രവീന്ദ്രനെ വിളിപ്പിച്ചിരുന്നത്.

  • Share this:

    കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ഇഡി ചോദ്യം ചെയ്ച് വിട്ടയച്ചു. ചൊവ്വാഴ്ച രാവിലെ 9.30-ന് ആരംഭിച്ച ചോദ്യംചെയ്യല്‍ രാത്രി എട്ടു മണിയോടെയാണ് ഇ.ഡി. അവസാനിപ്പിച്ചത്. എന്നാൽ ഉത്തരങ്ങളിൽ വ്യക്തത വരുത്തുന്നതിനായി ഇഡി വീണ്ടും ചോദ്യം ചെയ്യും. ഇതിനായി ഇഡി രവീന്ദ്രനെ വൈകാതെ വീണ്ടും വിളിക്കുമെന്നാണ് വിവരം.

    ആവശ്യം വന്നാൽ വീണ്ടും വിളിപ്പിക്കുമെന്ന് പറ‍ഞ്ഞാണ് ഇഡി ഉദ്യോഗസ്ഥർ രവീന്ദ്രനെ വിട്ടയച്ചത്. പ്രളയബാധിതർക്കു വേണ്ടിയുള്ള വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിക്കു ലഭിച്ച 19 കോടി രൂപയുടെ വിദേശസഹായത്തിൽ 4.50 കോടി രൂപ കോഴയായും കമ്മിഷനായും തട്ടിയെടുത്തെന്നാണ് കേസ്.

    Also Read-മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ ഇ.ഡി. ഓഫീസിലെത്തി;ലൈഫ് മിഷൻ കേസിൽ ചോദ്യം ചെയ്യലിന്

    വിവരശേഖരണത്തിനെന്ന നിലയിലാണ് രവീന്ദ്രനെ വിളിപ്പിച്ചിരുന്നത്. സി.എം. രവീന്ദ്രനും സ്വപ്നാ സുരേഷും എം. ശിവശങ്കറും തമ്മിൽ നടത്തിയതെന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിൽ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമുണ്ട്. കോഴയിൽ രവീന്ദ്രന്‍റെ പേര് പരാമർശിച്ച് സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റും ഇഡിയുടെ കൈവശമുണ്ട്.

    Also Read-‘‌മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചു, സ്വപ്‌നയുടെ രാജിയിൽ രവീന്ദ്രൻ ഞെട്ടി’; കൂടുതൽ വാട്സാപ്പ് ചാറ്റുകൾ പുറത്ത്

    ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായി റിമാൻഡിൽക്കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും. റിമാൻ‍ഡ് കാലാവധി പുതുക്കുന്നതിനാണ് കൊണ്ടുവരുന്നത്.

    Published by:Jayesh Krishnan
    First published: