രുവനന്തപുരം: പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ വീണ്ടും നാമനിര്‍ദ്ദേശ പത്രിക നല്‍കും. ആദ്യം നൽകിയ നാമനിർദേശ പത്രികയിൽ 20 കേസുകളുടെ വിവരങ്ങള്‍ മാത്രമാണ് സുരേന്ദ്രന്‍ കാണിച്ചിരുന്നത്. എന്നാല്‍ 243 കേസുകളില്‍ സുരേന്ദ്രന്‍ പ്രതിയാണന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. ഈ സാഹചര്യത്തില്‍ നാമനിർദേശ പത്രിക തള്ളാന്‍ സാധ്യതയുള്ളതിനാലാണ് വീണ്ടും പത്രിക നൽകുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രൻ വീണ്ടും പത്രിക സമർപ്പിക്കാൻ ഒരുങ്ങുന്നത്.
കഴിഞ്ഞ മാസം മുപ്പതിനാണ് നിരവധി പ്രവർത്തകരുടെ അകമ്പടിയോടെയെത്തി സുരേന്ദ്രൻ പത്രിക നൽകിയത്. സമൻസായും വാറണ്ടായും തനിക്ക് അറിയിപ്പ് ലഭിച്ച 20 കേസുകളെപ്പറ്റിയാണ് ഇതിൽ സുരേന്ദ്രൻ സൂചിപ്പിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ 29ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സുരേന്ദ്രനെതിരെ 243 കേസുകൾ ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സുരേന്ദ്രന്റെ പത്രിക തള്ളാനുള്ള സാധ്യതയുണ്ടെന്നാണ് നിയമ വൃത്തങ്ങൾ സൂചന. കേസുകളെക്കുറിച്ചുള്ള വിവരങ്ങൾ നാമനിർദ്ദേശപത്രികയിൽ കൂട്ടിച്ചേർക്കാനും കഴിയും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 lok sabha elections, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Chalakkudi, Constituency profile, Electction 2019, Election 2019, General elections 2019, K surendran, Kannur, Kerala Loksabha Election 2019, Lakshadweep, Lok Sabha Election 2019, Loksabha election 2019, Malappuram, Malappuram S11p06, Narendra modi, Pathanamthitta S11p17, Police raid, Priyanka Gandhi, കോൺഗ്രസ്, നരേന്ദ്ര മോദി, പ്രിയങ്ക ഗാന്ധി, ലോക്സഭ തെരഞ്ഞെടുപ്പ്, ലോക്സഭ തെരഞ്ഞെടുപ്പ് 2019, ലോക്സഭാ തെരഞ്ഞെടുപ്പ് 2019